വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദിക്കുന്നു

ഞങ്ങൾ പിരിയണോ? (ഭാഗം 1)

ഞങ്ങൾ പിരിയണോ? (ഭാഗം 1)

 ചില ബന്ധങ്ങൾ അവസാനിപ്പിക്കുന്നതായിരിക്കും നല്ലത്‌. ജില്ലിന്റെ അനുഭവം നോക്കാം. അവൾ പറയുന്നു: “ആദ്യമൊക്കെ, എന്റെ ബോയ്‌ഫ്രണ്ട്‌ ഞാൻ എവിടെയാണ്‌, എന്തെടുക്കുകയാണ്‌, ആരുടെകൂടെയാണ്‌ എന്നൊക്കെ എപ്പോഴും ചോദിക്കുമ്പോൾ അത്‌ എനിക്ക്‌ വലിയ ഇഷ്ടമായിരുന്നു. പക്ഷേ പിന്നെപ്പിന്നെ അവന്റെകൂടെ മാത്രമേ സമയം ചിലവഴിക്കാവൂ എന്ന അവസ്ഥയായി. ഞാൻ എന്റെ കുടുംബാംഗങ്ങളുടെകൂടെ, പ്രത്യേകിച്ച്‌ എന്റെ അച്ഛന്റെകൂടെ, സമയം ചിലവഴിക്കുന്നതുപോലും അവന്‌ ഇഷ്ടമല്ലെന്നായി. ആ ബന്ധം അവസാനിപ്പിച്ചപ്പോൾ വലിയ ഒരു ഭാരം ഇറക്കിവെച്ചതുപോലെ എനിക്ക്‌ ആശ്വാസമായി!”

 ഇതുതന്നെയാണ്‌ സാറയ്‌ക്കും പറയാനുള്ളത്‌. താൻ പ്രണയിച്ച ജോൺ എന്ന ചെറുപ്പക്കാരൻ തന്നെ പരിഹസിക്കുകയും ചൊൽപ്പടിയിൽ നിറുത്താൻ ശ്രമിക്കുകയും തന്നോടു പരുഷമായി ഇടപെടുകയും ചെയ്യുന്ന ഒരാളാണെന്ന്‌ അവൾ തിരിച്ചറിഞ്ഞു. അവൾ ഓർക്കുന്നു: “ഒരിക്കൽ അവൻ മൂന്നു മണിക്കൂർ വൈകിയാണ്‌ എന്നെ കൂട്ടാൻ വീട്ടിൽ വന്നത്‌! വാതിൽ തുറന്ന എന്റെ അമ്മയെ കണ്ടതായിപ്പോലും ഭാവിക്കാതെ അകത്തേക്കു കയറിയിട്ട്‌ എന്നോടു പറയുകയാണ്‌, ‘വേഗം പോകാം. നമ്മൾ ഇപ്പോൾത്തന്നെ വൈകി’ എന്ന്‌. ‘ഞാൻ വൈകി’ എന്നല്ല ‘നമ്മൾ വൈകി’ എന്ന്‌. വൈകിയതിനു ക്ഷമ ചോദിക്കുകയും കാരണം വ്യക്തമാക്കുകയും ചെയ്യേണ്ട കടമ അവനുണ്ടായിരുന്നു. എന്റെ അമ്മയോടെങ്കിലും അവന്‌ അൽപ്പം ആദരവ്‌ കാണിക്കാമായിരുന്നു!”

 വിഷമിപ്പിക്കുന്ന ഒറ്റ പ്രവൃത്തിയുടെയോ ഏതെങ്കിലും ഒരു സ്വഭാവവിശേഷതയുടെയോ പേരിൽ ഒരു ബന്ധം അവസാനിക്കണമെന്നില്ല. (സങ്കീർത്തനം 130:3) എന്നാൽ, ജോണിന്റെ കാര്യത്തിൽ അത്‌ ഒരു ഒറ്റപ്പെട്ട സംഭവമല്ല, ഒരു സ്വഭാവരീതിതന്നെയാണെന്ന്‌ മനസ്സിലായപ്പോഴാണ്‌ സാറ ആ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്‌.

 ജില്ലിനെയും സാറയെയും പോലെ, നിങ്ങൾ പ്രണയിക്കുന്ന ആൾ നിങ്ങൾക്കു ചേർന്ന ഒരു പങ്കാളിയല്ലെന്നു ഉറപ്പായും തോന്നുന്നെങ്കിൽ എന്തു ചെയ്യാൻ കഴിയും? അത്തരം തോന്നലുകളെ അവഗണിക്കരുത്‌! ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമാണെങ്കിലും, ആ ബന്ധം അവസാനിപ്പിക്കുന്നതായിരിക്കും എന്തുകൊണ്ടും നല്ലത്‌. സുഭാഷിതങ്ങൾ 22:3 ഇങ്ങനെ പറയുന്നു: “വിവേകമുള്ളവൻ ആപത്തു കണ്ട്‌ ഒളിക്കുന്നു.”

 പിരിയുന്നത്‌ അത്ര എളുപ്പമല്ലെന്നതു ശരിതന്നെ. പക്ഷേ വിവാഹം എന്നത്‌ എന്നും നിലനിൽക്കേണ്ട ഒരു ബന്ധമാണ്‌. ജീവിതം മുഴുവൻ നീറിനീറിക്കഴിയുന്നതിനെക്കാൾ എത്രയോ ഭേദമാണ്‌ ഇപ്പോൾ അൽപ്പം വിഷമം സഹിക്കുന്നത്‌!