സങ്കീർത്തനം 127:1-5

ശലോമോന്റെ ആരോഹണഗീതം. 127  യഹോവ വീടു പണിയുന്നില്ലെങ്കിൽപണിക്കാർ അധ്വാനിക്കുന്നതു വെറുതേയാണ്‌.+ യഹോവ നഗരം കാക്കുന്നില്ലെങ്കിൽ+കാവൽക്കാരൻ ഉണർന്നിരിക്കുന്നതും വെറുതേ.   നീ അതിരാവിലെ എഴുന്നേൽക്കുന്നതുംരാത്രി വൈകുംവരെ ഉണർന്നിരിക്കുന്നതുംആഹാരത്തിനായി കഷ്ടപ്പെടുന്നതും വെറുതേയാണ്‌;കാരണം, താൻ സ്‌നേഹിക്കുന്നവർക്കായി ദൈവം കരുതുന്നു;അവർക്ക്‌ ഉറക്കവും കൊടുക്കുന്നു.+   മക്കൾ* യഹോവ നൽകുന്ന സ്വത്ത്‌;*+ഉദരഫലം ഒരു സമ്മാനം.+   യൗവനത്തിൽ ജനിക്കുന്ന പുത്രന്മാർ+വീരന്റെ കൈയിലെ അസ്‌ത്രങ്ങൾപോലെ.   അവകൊണ്ട്‌ ആവനാഴി നിറയ്‌ക്കുന്നവർ സന്തുഷ്ടർ.+ അവർക്കു നാണംകെടേണ്ടിവരില്ല;നഗരകവാടത്തിൽവെച്ച്‌ അവർ ശത്രുക്കളോടു സംസാരിക്കും.

അടിക്കുറിപ്പുകള്‍

അക്ഷ. “പുത്രന്മാർ.”
അഥവാ “പൈതൃകസ്വത്ത്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം