സങ്കീർത്തനം 127:1-5
ശലോമോന്റെ ആരോഹണഗീതം.
127 യഹോവ വീടു പണിയുന്നില്ലെങ്കിൽപണിക്കാർ അധ്വാനിക്കുന്നതു വെറുതേയാണ്.+
യഹോവ നഗരം കാക്കുന്നില്ലെങ്കിൽ+കാവൽക്കാരൻ ഉണർന്നിരിക്കുന്നതും വെറുതേ.
2 നീ അതിരാവിലെ എഴുന്നേൽക്കുന്നതുംരാത്രി വൈകുംവരെ ഉണർന്നിരിക്കുന്നതുംആഹാരത്തിനായി കഷ്ടപ്പെടുന്നതും വെറുതേയാണ്;കാരണം, താൻ സ്നേഹിക്കുന്നവർക്കായി ദൈവം കരുതുന്നു;അവർക്ക് ഉറക്കവും കൊടുക്കുന്നു.+
3 മക്കൾ* യഹോവ നൽകുന്ന സ്വത്ത്;*+ഉദരഫലം ഒരു സമ്മാനം.+
4 യൗവനത്തിൽ ജനിക്കുന്ന പുത്രന്മാർ+വീരന്റെ കൈയിലെ അസ്ത്രങ്ങൾപോലെ.
5 അവകൊണ്ട് ആവനാഴി നിറയ്ക്കുന്നവർ സന്തുഷ്ടർ.+
അവർക്കു നാണംകെടേണ്ടിവരില്ല;നഗരകവാടത്തിൽവെച്ച് അവർ ശത്രുക്കളോടു സംസാരിക്കും.