വിവരങ്ങള്‍ കാണിക്കുക

ബൈബിൾവാക്യങ്ങളുടെ വിശദീകരണം

വെളിപാട്‌ 21:4—‘അവൻ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും’

വെളിപാട്‌ 21:4—‘അവൻ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും’

 “ദൈവം അവരുടെ കണ്ണുകളിൽനിന്ന്‌ കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല. പഴയതെല്ലാം കഴിഞ്ഞുപോയി!”—വെളിപാട്‌ 21:4, പുതിയ ലോക ഭാഷാന്തരം.

 “അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപാട്‌ 21:4, 5, സത്യവേദപുസ്‌തകം.

വെളിപാട്‌ 21:4-ന്റെ അർഥം

 മനുഷ്യർ ഇന്ന്‌ അനുഭവിക്കുന്ന വേദനയും കഷ്ടപ്പാടും മാത്രമല്ല, അതിന്‌ ഇടയാക്കുന്ന എല്ലാ കാര്യങ്ങളും ദൈവം ഇല്ലാതാക്കുമെന്ന്‌ വാഗ്‌ദാനം ചെയ്‌തിരിക്കുന്നു.

 “ദൈവം അവരുടെ കണ്ണുകളിൽനിന്ന്‌ കണ്ണീരെല്ലാം തുടച്ചുകളയും.” “എല്ലാ മുഖങ്ങളിൽനിന്നും കണ്ണീർ തുടച്ചുമാറ്റും” എന്ന്‌ യശയ്യ രേഖപ്പെടുത്തിയ യഹോവയുടെ a വാഗ്‌ദാനം ഇവിടെ ഒന്നുകൂടെ എടുത്തുപറയുകയാണ്‌. (യശയ്യ 25:8; വെളിപാട്‌ 7:17) പ്രിയപ്പെട്ടവരുടെ മരണമോ മറ്റ്‌ ഏതെങ്കിലും ദുരിതമോ കാരണം കണ്ണീർ പൊഴിക്കുന്നവരോടുള്ള യഹോവയുടെ ആർദ്രമായ കരുതലാണ്‌ ഈ വാക്കുകളിൽ കാണുന്നത്‌.

 “മേലാൽ മരണം ഉണ്ടായിരിക്കില്ല.” ഈ പദപ്രയോഗത്തെ “മരണം ഇനി നിലനിൽക്കില്ല” അല്ലെങ്കിൽ “ഇനി മരണം ഉണ്ടായിരിക്കില്ല” എന്നും പരിഭാഷപ്പെടുത്താം. മരണവും അതുണ്ടാക്കുന്ന മറ്റു കഷ്ടപ്പാടുകളും ഇല്ലാതാക്കുമെന്ന്‌ ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്നു. കൂടാതെ, മരിച്ചുപോയവരെ പുനരുത്ഥാനത്തിൽ കൊണ്ടുവരുകയും ചെയ്യും. (1 കൊരിന്ത്യർ 15:21, 22) അങ്ങനെ ‘മരണത്തെ നീക്കം ചെയ്യും.’—1 കൊരിന്ത്യർ 15:26.

 “ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല.” നമുക്ക്‌ ഒരുതരത്തിലും ഉള്ള വേദനകൾ തോന്നില്ല എന്ന്‌ ഈ വാക്കുകൾ അർഥമാക്കുന്നില്ല. ഒരു അപകടമോ മുറിവോ ഉണ്ടായാൽ നമുക്കു തോന്നുന്ന സ്വാഭാവികവേദന അന്നും ഉണ്ടായിരിക്കും. എന്നാൽ പാപമോ b അപൂർണതയോ കാരണം നമുക്ക്‌ ഉണ്ടാകുന്ന ശാരീരികവും വൈകാരികവും മാനസികവും ആയ വേദനകൾ അന്നുണ്ടായിരിക്കില്ല എന്നാണ്‌ ഈ വാക്കുകളുടെ അർഥം.—റോമർ 8:21, 22.

 “പഴയതെല്ലാം കഴിഞ്ഞുപോയി!” മനുഷ്യർ കാണാൻപോകുന്ന വലിയ മാറ്റങ്ങളെ ഈ വാക്യത്തിലൂടെ ഉപസംഹരിക്കുന്നു. ഒരു പരാമർശഗ്രന്ഥം പറയുന്നു: “മരണം, ദുഃഖം, നിലവിളി, വേദന എന്നിവപോലുള്ള കാര്യങ്ങളിൽനിന്ന്‌ ഒരു മോചനവും ഇല്ലാത്തൊരു ജീവിതമാണ്‌ മനുഷ്യർക്കുള്ളത്‌. അതു മാറി ഒരു പുതിയ ജീവിതരീതി വരും.” ദൈവം ആദ്യം ഉദ്ദേശിച്ചതുപോലെ ഭാവിയിൽ നല്ലൊരു അവസ്ഥയിൽ മനുഷ്യർ ഭൂമിയിൽ ജീവിതം എന്നേക്കും ആസ്വദിക്കും.—ഉൽപത്തി 1:27, 28.

വെളിപാട്‌ 21:4-ന്റെ സന്ദർഭം

 21-ാം അധ്യായത്തിന്റെ തുടക്കത്തിൽ അപ്പോസ്‌തലനായ യോഹന്നാൻ താൻ കണ്ട ഒരു ദർശനത്തെക്കുറിച്ച്‌ പറയുന്നു: “ഞാൻ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു.” (വെളിപാട്‌ 21:1) മറ്റു ബൈബിൾവാക്യങ്ങളിൽ മുൻകൂട്ടിപ്പറഞ്ഞതുപോലുള്ള വലിയൊരു മാറ്റത്തെക്കുറിച്ച്‌ അദ്ദേഹം ഇവിടെ ആലങ്കാരികഭാഷയിൽ പറയുകയായിരുന്നു. (യശയ്യ 65:17; 66:22; 2 പത്രോസ്‌ 3:13) ദൈവത്തിന്റെ സ്വർഗീയഗവൺമെന്റ്‌ അതായത്‌ ‘പുതിയ ആകാശം’ എല്ലാ മനുഷ്യഗവൺമെന്റുകളെയും ഇല്ലാതാക്കും. എന്നിട്ട്‌ ‘പുതിയ ഭൂമിയെ’ അതായത്‌ ഭൂമിയിൽ ജീവിക്കുന്ന പുതിയ മനുഷ്യസമൂഹത്തെ ഭരിക്കും.—യശയ്യ 65:21-23.

 ഈ ദർശനം ഭൂമിയിലെ ജീവിതത്തെയാണ്‌ സൂചിപ്പിക്കുന്നത്‌ എന്ന്‌ എങ്ങനെ പറയാം? ഒന്നാമത്തെ കാരണം, ദൈവത്തിന്റെ വാഗ്‌ദാനം തുടങ്ങുന്നത്‌ ഈ വാക്കുകളിലൂടെയാണ്‌: “ദൈവത്തിന്റെ കൂടാരം മനുഷ്യരുടെകൂടെ.” (വെളിപാട്‌ 21:3) അതിൽനിന്ന്‌ മനസ്സിലാകും ഈ വാഗ്‌ദാനം കൊടുത്തിരിക്കുന്നത്‌ സ്വർഗത്തിലെ ദൂതന്മാർക്കല്ല, ഭൂമിയിലെ മനുഷ്യർക്കാണ്‌ എന്ന്‌. രണ്ടാമത്തെ കാരണം, ഈ ദർശനം വിവരിച്ചിരിക്കുന്നത്‌ ‘മേലാൽ മരണം ഇല്ലാത്ത’ ഒരു ലോകത്തെക്കുറിച്ചാണ്‌. (വെളിപാട്‌ 21:4) സ്വർഗത്തിൽ ഒരിക്കലും മരണം ഉണ്ടായിട്ടില്ല. ഭൂമിയിലെ മനുഷ്യരാണ്‌ മരിച്ചിട്ടുള്ളത്‌. (റോമർ 5:14) അതുകൊണ്ട്‌ ഭൂമിയിൽ സംഭവിക്കാൻപോകുന്ന ഭാവി കാര്യങ്ങളെക്കുറിച്ചാണ്‌ ഈ വാക്യം പറയുന്നത്‌ എന്ന്‌ നമുക്ക്‌ ന്യായമായും നിഗമനം ചെയ്യാനാകും.

 വെളിപാട്‌ പുസ്‌തകത്തിന്റെ ചുരുക്കം മനസ്സിലാക്കാൻ ഈ വീഡിയോ കാണുക.

a ദൈവത്തിന്റെ പേരാണ്‌ യഹോവ. (സങ്കീർത്തനം 83:18) “യഹോവ ആരാണ്‌?” എന്ന ലേഖനം കാണുക.

b ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേരാത്ത ചിന്തകളെയും പ്രവൃത്തികളെയും വികാരങ്ങളെയും ആണ്‌ ബൈബിളിൽ പാപം എന്നു വിളിച്ചിരിക്കുന്നത്‌. ദൈവത്തിന്റെ നിലവാരങ്ങൾ ആവശ്യപ്പെടുന്ന ഒരു കാര്യം ചെയ്യാതിരിക്കുന്നതും അതിൽ ഉൾപ്പെടും. (1 യോഹന്നാൻ 3:4) “പാപം എന്താണ്‌?” എന്ന ലേഖനം കാണുക.