ഉൽപത്തി 1:1-31

1  ആരംഭത്തിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.+  ഭൂമി പാഴായും ശൂന്യമായും കിടന്നു. ആഴമുള്ള വെള്ളത്തിനു മീതെ+ ഇരുളുണ്ടായിരുന്നു. ദൈവത്തിന്റെ ചലനാത്മകശക്തി*+ വെള്ളത്തിനു മുകളിലൂടെ+ ചലിച്ചുകൊണ്ടിരുന്നു.  “വെളിച്ചം ഉണ്ടാകട്ടെ” എന്നു ദൈവം കല്‌പിച്ചു. അങ്ങനെ വെളിച്ചം ഉണ്ടായി.+  വെളിച്ചം നല്ലതെന്നു ദൈവം കണ്ടു; ദൈവം വെളിച്ചത്തെ ഇരുളിൽനിന്ന്‌ വേർതിരിച്ചു.  ദൈവം വെളിച്ചത്തെ പകൽ എന്നും ഇരുളിനെ രാത്രി എന്നും വിളിച്ചു.+ സന്ധ്യയായി, പ്രഭാതമായി; ഒന്നാം ദിവസം.  “വെള്ളത്തെ വെള്ളത്തിൽനിന്ന്‌ വേർതിരിക്കാൻ+ അവയുടെ മധ്യേ വിശാലമായ ഒരു വിതാനം*+ ഉണ്ടാകട്ടെ” എന്നു ദൈവം കല്‌പിച്ചു.  അങ്ങനെ സംഭവിച്ചു. ദൈവം വിതാനം ഉണ്ടാക്കി, വിതാനത്തിനു താഴെയും വിതാനത്തിനു മുകളിലും ആയി വെള്ളത്തെ വേർതിരിച്ചു.+  ദൈവം വിതാനത്തെ ആകാശം എന്നു വിളിച്ചു. സന്ധ്യയായി, പ്രഭാതമായി; രണ്ടാം ദിവസം.  “ആകാശത്തിന്റെ കീഴിലുള്ള വെള്ളമെല്ലാം ഒരിടത്ത്‌ കൂടട്ടെ, ഉണങ്ങിയ നിലം കാണട്ടെ”+ എന്നു ദൈവം കല്‌പിച്ചു. അങ്ങനെ സംഭവിച്ചു. 10  ഉണങ്ങിയ നിലത്തെ ദൈവം കര+ എന്നും ഒന്നിച്ചുകൂടിയ വെള്ളത്തെ കടൽ*+ എന്നും വിളിച്ചു. അതു നല്ലതെന്നു+ ദൈവം കണ്ടു. 11  “ഭൂമിയിൽ പുല്ലും, വിത്ത്‌ ഉണ്ടാകുന്ന സസ്യങ്ങളും, വിത്തും ഫലവും ഉണ്ടാകുന്ന മരങ്ങളും ഓരോന്നിന്റെയും തരമനുസരിച്ച്‌ മുളച്ചുവരട്ടെ” എന്നു ദൈവം കല്‌പിച്ചു. അങ്ങനെ സംഭവിച്ചു. 12  അങ്ങനെ ഭൂമിയിൽ പുല്ലും, വിത്ത്‌ ഉണ്ടാകുന്ന സസ്യങ്ങളും,+ വിത്തും ഫലവും ഉണ്ടാകുന്ന മരങ്ങളും ഓരോന്നിന്റെയും തരമനുസരിച്ച്‌ മുളച്ചുവരാൻതുടങ്ങി. അതു നല്ലതെന്നു ദൈവം കണ്ടു. 13  സന്ധ്യയായി, പ്രഭാതമായി; മൂന്നാം ദിവസം. 14  ദൈവം കല്‌പിച്ചു: “പകലും രാത്രിയും തമ്മിൽ വേർതിരിക്കാൻ+ ആകാശവിതാനത്തിൽ ജ്യോതിസ്സുകൾ*+ കാണപ്പെടട്ടെ; അവ ഋതുക്കളും* ദിവസങ്ങളും വർഷങ്ങളും നിർണയിക്കാനുള്ള അടയാളമായിരിക്കും.+ 15  ഭൂമിയുടെ മേൽ പ്രകാശം ചൊരിയാനായി അവ ആകാശവിതാനത്തിൽ ജ്യോതിസ്സുകളായിരിക്കും.” അങ്ങനെ സംഭവിച്ചു. 16  അങ്ങനെ ദൈവം രണ്ടു വലിയ ജ്യോതിസ്സുകൾ സ്ഥാപിച്ചു—പകൽ വാഴാൻ വലുപ്പമുള്ള ഒരു ജ്യോതിസ്സും+ രാത്രി വാഴാൻ വലുപ്പം കുറഞ്ഞ ഒരു ജ്യോതിസ്സും. ദൈവം നക്ഷത്രങ്ങളെയും സ്ഥാപിച്ചു.+ 17  ഭൂമിയുടെ മേൽ പ്രകാശിക്കാനും 18  പകലും രാത്രിയും വാഴാനും വെളിച്ചവും ഇരുളും തമ്മിൽ വേർതിരിക്കാനും ദൈവം അവയെ ആകാശവിതാനത്തിൽ സ്ഥാപിച്ചു.+ അതു നല്ലതെന്നു ദൈവം കണ്ടു. 19  സന്ധ്യയായി, പ്രഭാതമായി; നാലാം ദിവസം. 20  “വെള്ളത്തിൽ ജീവികൾ* നിറയട്ടെ, ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ ഉടനീളം പറവകൾ പറക്കട്ടെ”+ എന്നു ദൈവം കല്‌പിച്ചു. 21  അങ്ങനെ ദൈവം വലിയ കടൽജന്തുക്കളെയും നീന്തിത്തുടിക്കുന്ന എല്ലാ ജീവികളെയും തരംതരമായി സൃഷ്ടിച്ചു. അവ വെള്ളത്തിൽ പെരുകി. ചിറകുള്ള പറവകളെയെല്ലാം ദൈവം തരംതരമായി സൃഷ്ടിച്ചു. അതു നല്ലതെന്നു ദൈവം കണ്ടു. 22  അവയെ അനുഗ്രഹിച്ച്‌ ദൈവം ഇങ്ങനെ കല്‌പിച്ചു: “വർധിച്ചുപെരുകി കടലിലെ വെള്ളത്തിൽ നിറയുക,+ പറവകളും ഭൂമിയിൽ പെരുകട്ടെ.” 23  സന്ധ്യയായി, പ്രഭാതമായി; അഞ്ചാം ദിവസം. 24  “ഭൂമിയിൽ ജീവികൾ—വളർത്തുമൃഗങ്ങളും വന്യമൃഗങ്ങളും ഇഴജന്തുക്കളും*—തരംതരമായി+ ഉണ്ടാകട്ടെ” എന്നു ദൈവം കല്‌പിച്ചു. അതുപോലെ സംഭവിച്ചു. 25  അങ്ങനെ ദൈവം വന്യമൃഗങ്ങളെയും വളർത്തുമൃഗങ്ങളെയും ഇഴജന്തുക്കളെയും തരംതരമായി ഉണ്ടാക്കി. അതു നല്ലതെന്നു ദൈവം കണ്ടു. 26  ദൈവം പറഞ്ഞു: “നമുക്കു+ നമ്മുടെ ഛായയിൽ,+ നമ്മുടെ സാദൃശ്യത്തിൽ+ മനുഷ്യനെ ഉണ്ടാക്കാം; അവർ കടലിലെ മത്സ്യങ്ങളുടെ മേലും ആകാശത്തിലെ പറവജാതികളുടെ മേലും ആധിപത്യം നടത്തട്ടെ; വളർത്തുമൃഗങ്ങളും ഭൂമിയിൽ കാണുന്ന എല്ലാ ജീവികളും* മുഴുഭൂമിയും അവർക്കു കീഴടങ്ങിയിരിക്കട്ടെ.”+ 27  അങ്ങനെ ദൈവം സ്വന്തം ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു; ദൈവത്തിന്റെ ഛായയിൽത്തന്നെ മനുഷ്യനെ സൃഷ്ടിച്ചു; ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചു.+ 28  തുടർന്ന്‌ അവരെ അനുഗ്രഹിച്ച്‌ ദൈവം ഇങ്ങനെ കല്‌പിച്ചു: “നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ്‌+ അതിനെ അടക്കിഭരിച്ച്‌+ കടലിലെ മത്സ്യങ്ങളുടെ മേലും ആകാശത്തിലെ പറവകളുടെ മേലും ഭൂമിയിൽ കാണുന്ന എല്ലാ ജീവികളുടെ മേലും ആധിപത്യം നടത്തുക.”+ 29  ദൈവം തുടർന്നു: “ഇതാ, വിത്തുള്ള ഫലം ഉത്‌പാദിപ്പിക്കുന്ന എല്ലാ മരങ്ങളും ഭൂമിയിലെങ്ങും കാണുന്ന വിത്തുള്ള എല്ലാ സസ്യങ്ങളും ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു! അവ നിങ്ങൾക്ക്‌ ആഹാരമായിരിക്കട്ടെ.+ 30  ഭൂമിയിലുള്ള എല്ലാ വന്യമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും ഭൂമിയിലെ എല്ലാ ജീവികൾക്കും ആഹാരമായി ഞാൻ പച്ചസസ്യമെല്ലാം കൊടുത്തിരിക്കുന്നു.”+ അങ്ങനെ സംഭവിച്ചു. 31  അതിനു ശേഷം, താൻ ഉണ്ടാക്കിയതെല്ലാം ദൈവം നോക്കി, വളരെ നല്ലതെന്നു+ കണ്ടു. സന്ധ്യയായി, പ്രഭാതമായി; ആറാം ദിവസം.

അടിക്കുറിപ്പുകള്‍

അഥവാ “ദൈവത്തിന്റെ ആത്മാവ്‌.”
അതായത്‌, അന്തരീക്ഷം.
കടൽ എന്ന്‌ ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന പദം ശുദ്ധജല-ലവണജല തടാകങ്ങളെയും കുറിക്കുന്നു.
അതായത്‌, മാറിമാറിവരുന്ന കാലങ്ങൾ.
അഥവാ “വെളിച്ചങ്ങൾ.”
അഥവാ “ദേഹികൾ.”
അഥവാ “ചരിക്കുന്ന ജീവികളും.” സാധ്യതയനുസരിച്ച്‌, ഉരഗങ്ങളും ഈ വാക്യത്തിലെ മറ്റു ഗണങ്ങളിൽപ്പെടാത്ത എല്ലാ ജീവിവർഗങ്ങളും ഉൾപ്പെടുന്നു.
എബ്രായയിൽ ഈ വാക്ക്‌, നിലത്തോടു ചേർന്ന്‌ സഞ്ചരിക്കുന്ന ചെറിയ ജീവികളെയും ഉരഗങ്ങളെയും ഇഴജന്തുക്കളെയും പ്രാണികളെയും കുറിക്കുന്നു.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം