തിമൊഥെയൊസിന്‌ എഴുതിയ രണ്ടാമത്തെ കത്ത്‌ 3:1-17

3  എന്നാൽ അവസാനകാലത്ത്‌+ ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകുമെന്നു മനസ്സിലാക്കിക്കൊള്ളുക.  കാരണം മനുഷ്യർ സ്വസ്‌നേഹികളും പണക്കൊതിയന്മാരും പൊങ്ങച്ചക്കാരും ധാർഷ്ട്യമുള്ളവരും ദൈവനിന്ദകരും മാതാപിതാക്കളെ അനുസരിക്കാത്തവരും നന്ദിയില്ലാത്തവരും വിശ്വസിക്കാൻ കൊള്ളാത്തവരും  സഹജസ്‌നേഹമില്ലാത്തവരും ഒരു കാര്യത്തോടും യോജിക്കാത്തവരും പരദൂഷണം പറയുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും ക്രൂരന്മാരും നന്മ ഇഷ്ടപ്പെടാത്തവരും  ചതിയന്മാരും തന്നിഷ്ടക്കാരും അഹങ്കാരത്താൽ ചീർത്തവരും ദൈവത്തെ സ്‌നേഹിക്കുന്നതിനു പകരം ജീവിതസുഖങ്ങൾ പ്രിയപ്പെടുന്നവരും  ഭക്തിയുടെ വേഷം കെട്ടുന്നെങ്കിലും അതിന്റെ ശക്തിക്കു ചേർന്ന വിധത്തിൽ ജീവിക്കാത്തവരും ആയിരിക്കും.+ ഇവരിൽനിന്ന്‌ അകന്നുമാറുക.  ഇക്കൂട്ടത്തിൽപ്പെട്ട ചില പുരുഷന്മാർ തന്ത്രപൂർവം വീടുകളിൽ കയറിപ്പറ്റി പല തരം മോഹങ്ങൾക്ക്‌ അടിപ്പെട്ട, പാപഭാരം പേറിനടക്കുന്ന ദുർബലരായ സ്‌ത്രീകളെ പാട്ടിലാക്കുന്നു.  ഈ സ്‌ത്രീകൾ എത്ര പഠിച്ചിട്ടും സത്യത്തെക്കുറിച്ചുള്ള ശരിയായ* അറിവ്‌ നേടാത്തവരാണ്‌.  യന്നേസും യംബ്രേസും മോശയോട്‌ എതിർത്തുനിന്നതുപോലെ ഈ പുരുഷന്മാരും സത്യത്തെ എതിർക്കുന്നു. ഇവരുടെ മനസ്സു മുഴുവൻ ദുഷിച്ചതാണ്‌. വിശ്വാസത്തിൽ നടക്കാത്തതുകൊണ്ട്‌ ദൈവത്തിന്റെ അംഗീകാരവും അവർക്കില്ല.  എങ്കിലും ഇവർ ഇങ്ങനെ അധികം മുന്നോട്ടു പോകില്ല. മുമ്പ്‌ പറഞ്ഞ രണ്ടു പുരുഷന്മാരുടെ കാര്യത്തിലെന്നപോലെ ഇവരുടെ വിവരക്കേടും എല്ലാവർക്കും വ്യക്തമായി മനസ്സിലാകും.+ 10  പക്ഷേ നീ എന്റെ പഠിപ്പിക്കൽ, ജീവിതരീതി,+ ലക്ഷ്യം, വിശ്വാസം, ക്ഷമ, സ്‌നേഹം, സഹനശക്തി, 11  അന്ത്യോക്യയിലും+ ഇക്കോന്യയിലും+ ലുസ്‌ത്രയിലും+ വെച്ച്‌ ഞാൻ അനുഭവിച്ച ഉപദ്രവങ്ങൾ, കഷ്ടപ്പാടുകൾ എന്നിവയെല്ലാം അടുത്തറിഞ്ഞിട്ടുണ്ടല്ലോ. ഈ ഉപദ്രവങ്ങളെല്ലാം സഹിക്കേണ്ടിവന്നെങ്കിലും ഇവയിൽനിന്നെല്ലാം കർത്താവ്‌ എന്നെ രക്ഷിച്ചു.+ 12  വാസ്‌തവത്തിൽ, ക്രിസ്‌തുയേശുവിനോടുള്ള യോജിപ്പിൽ ദൈവഭക്തിയോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഉപദ്രവം സഹിക്കേണ്ടിവരും.+ 13  അതേസമയം ദുഷ്ടമനുഷ്യരും തട്ടിപ്പുകാരും വഴിതെറ്റിച്ചും വഴിതെറ്റിക്കപ്പെട്ടും കൊണ്ട്‌ അടിക്കടി അധഃപതിക്കും.+ 14  എന്നാൽ നീ പഠിച്ച കാര്യങ്ങളിലും നിനക്കു ബോധ്യപ്പെടുത്തിത്തന്ന കാര്യങ്ങളിലും നിലനിൽക്കുക.+ നീ അവ ആരിൽനിന്നെല്ലാമാണു പഠിച്ചതെന്നും 15  ക്രിസ്‌തുയേശുവിലുള്ള വിശ്വാസത്തിലൂടെ രക്ഷ കിട്ടുന്നതിനു നിന്നെ ജ്ഞാനിയാക്കാൻ പര്യാപ്‌തമായ വിശുദ്ധലിഖിതങ്ങൾ+ നിനക്കു ശൈശവംമുതലേ+ പരിചയമുള്ളതാണെന്നും+ മറക്കരുത്‌. 16  തിരുവെഴുത്തുകൾ മുഴുവൻ ദൈവപ്രചോദിതമായി+ എഴുതിയതാണ്‌. അവ പഠിപ്പിക്കാനും+ ശാസിക്കാനും കാര്യങ്ങൾ നേരെയാക്കാനും* നീതിയിൽ ശിക്ഷണം നൽകാനും+ ഉപകരിക്കുന്നു. 17  അതുവഴി, ദൈവഭക്തനായ ഒരു മനുഷ്യൻ ഏതു കാര്യത്തിനും പറ്റിയ, എല്ലാ സത്‌പ്രവൃത്തിയും ചെയ്യാൻ സജ്ജനായ, ഒരാളായിത്തീരുന്നു.

അടിക്കുറിപ്പുകള്‍

അഥവാ “സൂക്ഷ്‌മമായ.”
അഥവാ “തിരുത്താനും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം