യോഹന്നാൻ എഴുതിയ ഒന്നാമത്തെ കത്ത്‌ 2:1-29

2  എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിക്കാനാണു ഞാൻ ഇക്കാര്യങ്ങൾ നിങ്ങൾക്ക്‌ എഴുതുന്നത്‌. എന്നാൽ ആരെങ്കിലും ഒരു പാപം ചെയ്‌തുപോയാൽ പിതാവിന്റെ അടുത്ത്‌ നമുക്കൊരു സഹായിയുണ്ട്‌,* നീതിമാനായ യേശുക്രിസ്‌തു.+  യേശു നമ്മുടെ പാപങ്ങൾക്ക്‌+ ഒരു അനുരഞ്‌ജനബലിയായി.*+ എന്നാൽ ഈ ബലി നമ്മുടെ പാപങ്ങൾക്കു മാത്രമല്ല, ലോകത്തിന്റെ മുഴുവൻ പാപങ്ങൾക്കുകൂടിയുള്ളതാണ്‌.+  യേശുവിന്റെ* കല്‌പനകൾ അനുസരിക്കുന്നെങ്കിൽ നമ്മൾ യേശുവിനെ* അറിയുന്നു എന്നു വ്യക്തം.  “ഞാൻ യേശുവിനെ* അറിയുന്നു” എന്നു പറയുകയും യേശുവിന്റെ* കല്‌പനകൾ അനുസരിക്കാതിരിക്കുകയും ചെയ്യുന്നയാൾ നുണയനാണ്‌, അയാളിൽ സത്യമില്ല.  ഒരാൾ ദൈവത്തിന്റെ* വാക്കുകൾ അനുസരിക്കുന്നെങ്കിൽ അയാൾ ദൈവത്തെ യഥാർഥമായി സ്‌നേഹിക്കുന്നെന്നു വ്യക്തമാണ്‌.+ നമ്മളും അങ്ങനെ ചെയ്യുന്നെങ്കിൽ നമ്മൾ ദൈവവുമായി* യോജിപ്പിലായിരിക്കും.+  ദൈവവുമായി* യോജിപ്പിലാണെന്നു പറയുന്നയാൾ യേശു നടന്നതുപോലെതന്നെ നടക്കാൻ ബാധ്യസ്ഥനാണ്‌.+  പ്രിയപ്പെട്ടവരേ, ഞാൻ നിങ്ങൾക്ക്‌ എഴുതുന്നത്‌ ഒരു പുതിയ കല്‌പനയല്ല, ആദ്യംമുതൽ നിങ്ങൾക്കുണ്ടായിരുന്ന ഒരു പഴയ കല്‌പനയാണ്‌.+ നിങ്ങൾ കേട്ടിട്ടുള്ള വചനംതന്നെയാണ്‌ ആ പഴയ കല്‌പന.  എന്നാൽ ഞാൻ നിങ്ങൾക്ക്‌ ഒരു പുതിയ കല്‌പന എഴുതുകയാണെന്നും പറയാം; യേശുവും നിങ്ങളും പാലിച്ച കല്‌പനതന്നെ; ഇപ്പോൾ ഇരുട്ടു നീങ്ങി യഥാർഥവെളിച്ചം പ്രകാശിക്കുന്നല്ലോ.+  വെളിച്ചത്തിലാണെന്നു പറയുകയും അതേസമയം സഹോദരനെ വെറുക്കുകയും+ ചെയ്യുന്നയാൾ ഇപ്പോഴും ഇരുട്ടിലാണ്‌.+ 10  സഹോദരനെ സ്‌നേഹിക്കുന്നയാൾ വെളിച്ചത്തിൽ വസിക്കുന്നു.+ യാതൊന്നും അയാളെ വിശ്വാസത്തിൽനിന്ന്‌ വീഴിക്കില്ല.* 11  എന്നാൽ സഹോദരനെ വെറുക്കുന്നയാൾ ഇരുട്ടിൽ വസിക്കുന്നു, ഇരുട്ടിൽ നടക്കുന്നു.+ ഇരുട്ട്‌ അയാളെ അന്ധനാക്കിയതുകൊണ്ട്‌ താൻ എവിടേക്കാണു പോകുന്നതെന്ന്‌ അയാൾക്ക്‌ അറിയില്ല.+ 12  കുഞ്ഞുങ്ങളേ, യേശുവിന്റെ പേരിനെപ്രതി നിങ്ങളുടെ പാപങ്ങൾക്കു ക്ഷമ ലഭിച്ചിരിക്കുന്നതുകൊണ്ട്‌+ ഞാൻ നിങ്ങൾക്ക്‌ എഴുതുന്നു. 13  പിതാക്കന്മാരേ, ആരംഭംമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കുന്നതുകൊണ്ട്‌ ഞാൻ നിങ്ങൾക്ക്‌ എഴുതുന്നു. യുവാക്കളേ, നിങ്ങൾ ദുഷ്ടനെ കീഴടക്കിയതുകൊണ്ട്‌+ ഞാൻ നിങ്ങൾക്ക്‌ എഴുതുന്നു. കുഞ്ഞുങ്ങളേ, നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കുന്നതുകൊണ്ട്‌+ ഞാൻ നിങ്ങൾക്ക്‌ എഴുതുന്നു. 14  പിതാക്കന്മാരേ, ആരംഭംമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കുന്നതുകൊണ്ട്‌ ഞാൻ നിങ്ങൾക്ക്‌ എഴുതുന്നു. യുവാക്കളേ, നിങ്ങൾ ശക്തരായതുകൊണ്ടും+ ദൈവത്തിന്റെ വചനം നിങ്ങളിൽ നിലനിൽക്കുന്നതുകൊണ്ടും+ ദുഷ്ടനെ നിങ്ങൾ കീഴടക്കിയതുകൊണ്ടും+ ഞാൻ നിങ്ങൾക്ക്‌ എഴുതുന്നു. 15  ലോകത്തെയോ ലോകത്തിലുള്ളവയെയോ സ്‌നേഹിക്കരുത്‌.+ ഒരാൾ ലോകത്തെ സ്‌നേഹിക്കുന്നെങ്കിൽ അയാൾക്കു പിതാവായ ദൈവത്തോടു സ്‌നേഹമില്ല.+ 16  കാരണം ജഡത്തിന്റെ* മോഹം,+ കണ്ണിന്റെ മോഹം,+ വസ്‌തുവകകൾ പൊങ്ങച്ചത്തോടെ പ്രദർശിപ്പിക്കൽ* ഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിൽനിന്നുള്ളതല്ല, ലോകത്തിൽനിന്നുള്ളതാണ്‌. 17  ലോകവും അതിന്റെ മോഹങ്ങളും+ നീങ്ങിപ്പോകുന്നു. എന്നാൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നയാൾ എന്നും ജീവിക്കും.+ 18  കുഞ്ഞുങ്ങളേ, ഇത്‌ അവസാനനാഴികയാണ്‌. ക്രിസ്‌തുവിരുദ്ധൻ* വരുന്നെന്നു+ നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾത്തന്നെ അനേകം ക്രിസ്‌തുവിരുദ്ധർ വന്നിരിക്കുന്നതുകൊണ്ട്‌+ ഇത്‌ അവസാനനാഴികയാണെന്നു നമുക്ക്‌ അറിയാം. 19  അവർ നമുക്കിടയിൽനിന്ന്‌ പോയവരാണെങ്കിലും നമ്മളെപ്പോലുള്ളവരായിരുന്നില്ല.*+ നമ്മളെപ്പോലുള്ളവരായിരുന്നെങ്കിൽ അവർ നമ്മുടെകൂടെ നിന്നേനേ. എന്നാൽ അവർ നമ്മളെ വിട്ട്‌ പോയതുകൊണ്ട്‌ എല്ലാവരും നമ്മളെപ്പോലുള്ളവരല്ല എന്ന കാര്യം വ്യക്തമാകുന്നു.+ 20  എന്നാൽ പരിശുദ്ധൻ നിങ്ങളെ അഭിഷേകം ചെയ്‌തിരിക്കുന്നു;+ നിങ്ങൾക്കെല്ലാം സത്യം അറിയുകയും ചെയ്യാം. 21  നിങ്ങൾ സത്യം അറിയാത്തതുകൊണ്ടല്ല,+ നിങ്ങൾ അത്‌ അറിയുന്നതുകൊണ്ടും അസത്യമായതൊന്നും സത്യത്തിൽനിന്ന്‌ ഉത്ഭവിക്കാത്തതുകൊണ്ടും+ ആണ്‌ ഞാൻ നിങ്ങൾക്ക്‌ എഴുതുന്നത്‌. 22  യേശുവാണു ക്രിസ്‌തു എന്ന്‌ അംഗീകരിക്കാത്തവനല്ലാതെ മറ്റാരാണു നുണയൻ?+ പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാണു ക്രിസ്‌തുവിരുദ്ധൻ.+ 23  പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല.+ പുത്രനെ അംഗീകരിക്കുന്നവനോ+ പിതാവുമുണ്ട്‌.+ 24  ആദ്യംമുതൽ നിങ്ങൾ കേട്ടതു നിങ്ങളിൽ നിലനിൽക്കണം.+ ആദ്യംമുതൽ കേട്ടതു നിങ്ങളിൽ നിലനിൽക്കുന്നെങ്കിൽ നിങ്ങൾ പുത്രനോടും പിതാവിനോടും യോജിപ്പിലായിരിക്കും. 25  കൂടാതെ, ദൈവം* നമുക്കു നിത്യജീവൻ എന്ന വാഗ്‌ദാനവും തന്നിരിക്കുന്നു.+ 26  നിങ്ങളെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നവർ കാരണമാണു ഞാൻ ഇക്കാര്യങ്ങൾ നിങ്ങൾക്ക്‌ എഴുതുന്നത്‌. 27  ദൈവത്തിൽനിന്ന്‌ ലഭിച്ച അഭിഷേകം നിങ്ങളിൽ നിലനിൽക്കുന്നതുകൊണ്ട്‌+ ആരും നിങ്ങളെ ഒന്നും പഠിപ്പിക്കേണ്ടതില്ല. ദൈവത്തിൽനിന്നുള്ള അഭിഷേകം വ്യാജമല്ല, സത്യമാണ്‌. അതു നിങ്ങളെ എല്ലാം പഠിപ്പിക്കുന്നു.+ അതിനാൽ അതു നിങ്ങളെ പഠിപ്പിച്ചതുപോലെ, യേശുവുമായി* യോജിപ്പിലായിരിക്കുക.+ 28  അതുകൊണ്ട്‌ കുഞ്ഞുങ്ങളേ, യേശു* വെളിപ്പെടുമ്പോൾ നമുക്ക്‌ ആത്മധൈര്യമുണ്ടായിരിക്കാനും+ യേശുവിന്റെ* സാന്നിധ്യത്തിൽ നമ്മൾ ലജ്ജിച്ച്‌ മാറിനിൽക്കാതിരിക്കാനും യേശുവുമായി* യോജിപ്പിലായിരിക്കുക. 29  യേശു* നീതിമാനാണെന്നു നിങ്ങൾക്ക്‌ അറിയാമെങ്കിൽ നീതി പ്രവർത്തിക്കുന്ന എല്ലാവരും ദൈവത്തിൽനിന്ന്‌ ജനിച്ചിരിക്കുന്നെന്നും നിങ്ങൾക്ക്‌ ഉറപ്പാക്കാം.+

അടിക്കുറിപ്പുകള്‍

അഥവാ “അഭിഭാഷകനുണ്ട്‌.”
അഥവാ “യേശു നമുക്കു പാപപരിഹാരത്തിനുള്ള ബലിയായി; യേശു, പാപം ചെയ്‌ത നമുക്കു ദൈവവുമായി രമ്യതയിലാകാനുള്ള ഒരു മാർഗമായി.”
അക്ഷ. “അവന്റെ.”
അക്ഷ. “അവനെ.”
അക്ഷ. “അവനെ.”
അക്ഷ. “അവന്റെ.”
അക്ഷ. “അവന്റെ.”
അക്ഷ. “അവനുമായി.”
അക്ഷ. “അവനുമായി.”
മറ്റൊരു സാധ്യത “അയാൾ ആരെയും വിശ്വാസത്തിൽനിന്ന്‌ വീഴിക്കില്ല.”
അഥവാ “വസ്‌തുവകകളെക്കുറിച്ച്‌ വീമ്പിളക്കൽ.”
പദാവലി കാണുക.
അഥവാ “എതിർക്രിസ്‌തു.”
അഥവാ “നമുക്കുള്ളവരായിരുന്നില്ല.”
അക്ഷ. “അവൻ.”
മറ്റൊരു സാധ്യത “ദൈവവുമായി.”
മറ്റൊരു സാധ്യത “ദൈവം.”
മറ്റൊരു സാധ്യത “ദൈവത്തിന്റെ.”
മറ്റൊരു സാധ്യത “ദൈവവുമായി.”
അക്ഷ. “അവൻ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം