കൊരിന്തിലുള്ളവർക്ക്‌ എഴുതിയ ഒന്നാമത്തെ കത്ത്‌ 12:1-31

12  സഹോദരങ്ങളേ, ആത്മീയമായ കഴിവുകളെക്കുറിച്ച്‌*+ നിങ്ങൾ അറിവില്ലാത്തവരായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.  വിശ്വാസികളാകുന്നതിനു മുമ്പ്‌* നിങ്ങൾ വശീകരിക്കപ്പെട്ട്‌ ഊമവിഗ്രഹങ്ങളുടെ+ അടുത്തേക്കു വഴിതെറ്റിപ്പോയിരുന്നെന്നും അവർ നയിക്കുന്നിടത്തേക്കെല്ലാം നിങ്ങൾ പോകാറുണ്ടായിരുന്നെന്നും നിങ്ങൾക്ക്‌ അറിയാമല്ലോ.  എന്നാൽ ഇപ്പോൾ നിങ്ങൾ ഇതു മനസ്സിലാക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു: ദൈവാത്മാവിനാൽ സംസാരിക്കുന്നവർ ആരും, “യേശു ശപിക്കപ്പെട്ടവൻ” എന്നു പറയില്ല. പരിശുദ്ധാത്മാവിനാലല്ലാതെ ആർക്കും, “യേശു കർത്താവാണ്‌” എന്നു പറയാനും സാധ്യമല്ല.+  കഴിവുകൾ* പലവിധമുണ്ട്‌. എന്നാൽ ദൈവാത്മാവ്‌ ഒന്നുതന്നെയാണ്‌.+  ശുശ്രൂഷകൾ പലവിധമുണ്ട്‌.+ എന്നാൽ കർത്താവ്‌ ഒന്നുതന്നെയാണ്‌.  പ്രവർത്തനങ്ങൾ പലവിധമുണ്ട്‌. എങ്കിലും അതെല്ലാം എല്ലാവരിലും നടത്തുന്നത്‌ ഒരേ ദൈവംതന്നെയാണ്‌.+  ഓരോരുത്തരിലും ദൈവാത്മാവ്‌ വെളിപ്പെടുന്നത്‌ എല്ലാവരുടെയും പ്രയോജനത്തിനുവേണ്ടിയാണ്‌.+  ഒരാൾക്ക്‌ ആത്മാവിന്റെ പ്രവർത്തനത്താൽ ജ്ഞാനത്തോടെ സംസാരിക്കാനുള്ള കഴിവ്‌* കിട്ടുന്നു. മറ്റൊരാൾക്ക്‌ അതേ ആത്മാവിനാൽ അറിവോടെ സംസാരിക്കാനുള്ള കഴിവ്‌ കിട്ടുന്നു.  ഇനി, വേറൊരാൾക്ക്‌ അതേ ആത്മാവിനാൽ വിശ്വാസം.+ മറ്റൊരാൾക്ക്‌ അതേ ആത്മാവിനാൽ രോഗം മാറ്റാനുള്ള കഴിവ്‌.*+ 10  ഒരാൾക്ക്‌ അത്ഭുതപ്രവൃത്തികൾ.+ മറ്റൊരാൾക്കു പ്രവചനം. വേറൊരാൾക്ക്‌ അരുളപ്പാടുകൾ വിവേചിച്ചറിയാനുള്ള പ്രാപ്‌തി.+ ഇനിയൊരാൾക്കു പലവിധ ഭാഷകൾ.+ മറ്റൊരാൾക്കു ഭാഷകളുടെ വ്യാഖ്യാനം.+ 11  എന്നാൽ ഇവയെല്ലാം ഒരേ ആത്മാവിന്റെ പ്രവർത്തനങ്ങളാണ്‌. അത്‌ ആഗ്രഹിക്കുന്നതുപോലെ, ഓരോരുത്തർക്കും ഓരോ പ്രാപ്‌തി നൽകുന്നു. 12  ശരീരം ഒന്നാണെങ്കിലും അതിനു പല അവയവങ്ങളുണ്ട്‌.+ അവയവങ്ങൾ പലതുണ്ടെങ്കിലും അവയെല്ലാം ചേർന്ന്‌ ഒരൊറ്റ ശരീരമായിരിക്കുന്നതുപോലെയാണു ക്രിസ്‌തുവും. 13  കാരണം ജൂതന്മാരെന്നോ ഗ്രീക്കുകാരെന്നോ അടിമകളെന്നോ സ്വതന്ത്രരെന്നോ വ്യത്യാസമില്ലാതെ നമ്മളെല്ലാവരും ഒരേ ആത്മാവിനാൽ ഒരു ശരീരമാകാൻ സ്‌നാനമേറ്റവരാണ്‌; നമുക്കെല്ലാം ഒരേ ആത്മാവിനെയാണു കിട്ടിയത്‌.* 14  ശരീരം എന്നത്‌ ഒരൊറ്റ അവയവമല്ല, പല അവയവങ്ങൾ ചേർന്നതാണ്‌.+ 15  “ഞാൻ കൈ അല്ലാത്തതുകൊണ്ട്‌ ശരീരത്തിന്റെ ഭാഗമല്ല” എന്നു കാൽ പറഞ്ഞാൽ അതു ശരീരത്തിന്റെ ഭാഗമല്ലെന്നു വരുമോ? 16  “ഞാൻ കണ്ണ്‌ അല്ലാത്തതുകൊണ്ട്‌ ശരീരത്തിന്റെ ഭാഗമല്ല” എന്നു ചെവി പറഞ്ഞാൽ അതു ശരീരത്തിന്റെ ഭാഗമല്ലെന്നു വരുമോ? 17  മുഴുശരീരവും ഒരു കണ്ണാണെങ്കിൽ കേൾക്കുന്നത്‌ എങ്ങനെ? മുഴുശരീരവും ഒരു ചെവിയാണെങ്കിൽ എങ്ങനെ മണം അറിയാൻ പറ്റും? 18  എന്നാൽ ദൈവം തന്റെ ഇഷ്ടാനുസരണം ഓരോ അവയവത്തെയും ശരീരത്തിൽ ക്രമീകരിച്ചിരിക്കുന്നു. 19  അവയെല്ലാം ഒരേ അവയവമാണെങ്കിൽ അതു ശരീരമാകുന്നത്‌ എങ്ങനെയാണ്‌? 20  എന്നാൽ അവയവങ്ങൾ പലതാണെങ്കിലും ശരീരം ഒന്നുതന്നെ. 21  കണ്ണിനു കൈയോട്‌, “എനിക്കു നിന്നെ ആവശ്യമില്ല” എന്നു പറയാനാകില്ല. തലയ്‌ക്കു കാലിനോടും, “എനിക്കു നിന്നെ ആവശ്യമില്ല” എന്നു പറയാനാകില്ല. 22  വാസ്‌തവത്തിൽ, ദുർബലമെന്നു നമ്മൾ കരുതുന്ന അവയവങ്ങൾ ഒഴിച്ചുകൂടാനാവാത്തവയാണ്‌. 23  മാനം കുറഞ്ഞതെന്നു കരുതുന്ന അവയവങ്ങളെ നമ്മൾ ഏറെ മാനം അണിയിക്കുന്നു.+ അങ്ങനെ, അഴകു കുറഞ്ഞവയ്‌ക്ക്‌ അധികം അഴകു കൈവരുന്നു. 24  എന്നാൽ അഴകുള്ള അവയവങ്ങൾക്ക്‌ അലങ്കാരത്തിന്റെ ആവശ്യമില്ല. മാനം കുറവുള്ളതിനെ അധികം മാനം അണിയിച്ചാണു ദൈവം ശരീരത്തെ രൂപപ്പെടുത്തിയത്‌. 25  ശരീരത്തിൽ ഭിന്നിപ്പുണ്ടാകാതെ അവയവങ്ങൾ അന്യോന്യം പരിഗണന കാണിക്കാൻവേണ്ടിയാണു ദൈവം അങ്ങനെ ചെയ്‌തത്‌.+ 26  ഒരു അവയവം കഷ്ടപ്പെടുമ്പോൾ മറ്റുള്ളവയെല്ലാം അതിനോടൊപ്പം കഷ്ടപ്പെടുന്നു.+ ഒരു അവയവത്തിനു ബഹുമാനം കിട്ടുമ്പോൾ മറ്റുള്ളവയെല്ലാം അതിനോടൊപ്പം സന്തോഷിക്കുന്നു.+ 27  നിങ്ങൾ ക്രിസ്‌തുവിന്റെ ശരീരവും+ നിങ്ങൾ ഓരോരുത്തരും അതിലെ ഓരോ അവയവവും ആണ്‌.+ 28  ദൈവം ഒന്നാമത്‌ അപ്പോസ്‌തലന്മാരെയും+ രണ്ടാമതു പ്രവാചകന്മാരെയും+ മൂന്നാമത്‌ അധ്യാപകരെയും+ കൂടാതെ അത്ഭുതങ്ങൾ ചെയ്യുന്നവർ,+ രോഗം മാറ്റാൻ കഴിവുള്ളവർ,*+ സഹായം ചെയ്യുന്നവർ, നേതൃത്വപാടവമുള്ളവർ,+ അന്യഭാഷകൾ സംസാരിക്കുന്നവർ+ എന്നിവരെയും സഭയിൽ അതാതു സ്ഥാനങ്ങളിൽ നിയമിച്ചിരിക്കുന്നു. 29  എല്ലാവരും അപ്പോസ്‌തലന്മാരാണോ? എല്ലാവരും പ്രവാചകന്മാരാണോ? എല്ലാവരും അധ്യാപകരാണോ? എല്ലാവരും അത്ഭുതങ്ങൾ ചെയ്യുന്നവരാണോ? 30  എല്ലാവർക്കും രോഗം മാറ്റാൻ കഴിവുണ്ടോ? എല്ലാവരും അന്യഭാഷകളിൽ സംസാരിക്കുന്നുണ്ടോ?+ എല്ലാവരും വ്യാഖ്യാനിക്കുന്നവരാണോ?*+ 31  ശ്രേഷ്‌ഠമായ കഴിവുകൾക്കുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുക.*+ എന്നാൽ അതിലും ശ്രേഷ്‌ഠമായ ഒരു മാർഗമുണ്ട്‌. അതു ഞാൻ നിങ്ങൾക്കു കാണിച്ചുതരാം.+

അടിക്കുറിപ്പുകള്‍

അഥവാ “വരങ്ങളെക്കുറിച്ച്‌.”
അക്ഷ. “ജനതകളിൽപ്പെട്ടവരായിരുന്നപ്പോൾ.”
അഥവാ “വരങ്ങൾ.”
അഥവാ “ജ്ഞാനത്തിന്റെ സന്ദേശം.”
അഥവാ “രോഗശാന്തിവരം.”
അക്ഷ. “നമ്മളെല്ലാം ഒരേ ആത്മാവിനെയാണു കുടിച്ചത്‌.”
അഥവാ “രോഗശാന്തിവരമുള്ളവർ.”
അഥവാ “പരിഭാഷകരാണോ?”
അഥവാ “ഉത്സാഹത്തോടെ തേടിക്കൊണ്ടിരിക്കുക.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം