സുഭാഷിതങ്ങൾ 16:1-33

16  ഒരുവൻ ഹൃദയത്തിൽ ചിന്തകൾ ഒരുക്കിവെക്കുന്നു;*എന്നാൽ അവൻ നൽകുന്ന മറുപടി* യഹോവയിൽനിന്നുള്ളത്‌.+   മനുഷ്യനു തന്റെ വഴികളെല്ലാം ശരിയെന്നു* തോന്നുന്നു;+എന്നാൽ യഹോവ അവന്റെ ഉള്ളിലിരുപ്പു പരിശോധിക്കുന്നു.+   നീ ചെയ്യുന്നതെല്ലാം യഹോവയെ ഭരമേൽപ്പിക്കുക;*+അപ്പോൾ നിന്റെ പദ്ധതികൾ വിജയിക്കും.   എല്ലാം തന്റെ ഉദ്ദേശ്യം നിറവേറ്റാൻ യഹോവ ഇടയാക്കുന്നു;വിനാശദിവസത്തിൽ ദുഷ്ടന്മാർ നശിക്കാനും ഇടയാക്കുന്നു.+   ഹൃദയത്തിൽ അഹങ്കാരമുള്ളവരെയെല്ലാം യഹോവയ്‌ക്ക്‌ അറപ്പാണ്‌;+ ദൈവം അവരെ ശിക്ഷിക്കാതെ വിടില്ലെന്ന്‌ ഉറപ്പാണ്‌.   അചഞ്ചലസ്‌നേഹവും വിശ്വസ്‌തതയും തെറ്റിനു പരിഹാരം വരുത്തുന്നു;+യഹോവയോടു ഭയഭക്തിയുള്ളവൻ തെറ്റിൽനിന്ന്‌ ഓടിയകലുന്നു.+   യഹോവയ്‌ക്ക്‌ ഒരുവന്റെ വഴികളിൽ പ്രസാദം തോന്നിയാൽശത്രുക്കളെപ്പോലും അവനുമായി സമാധാനത്തിലാക്കുന്നു.+   അന്യായമായി നേടുന്ന വലിയ വരുമാനത്തെക്കാൾ+നീതികൊണ്ട്‌ നേടുന്ന അൽപ്പം സമ്പത്താണു നല്ലത്‌.+   പോകേണ്ട വഴിയെക്കുറിച്ച്‌ മനുഷ്യൻ ഹൃദയത്തിൽ പദ്ധതിയിട്ടേക്കാം;എന്നാൽ യഹോവയാണ്‌ അവന്റെ കാലടികളെ നയിക്കുന്നത്‌.+ 10  രാജാവിന്റെ വായിൽ ദൈവികതീരുമാനമുണ്ടായിരിക്കണം;+അദ്ദേഹം ഒരിക്കലും ന്യായം തള്ളിക്കളയരുത്‌.+ 11  കൃത്യതയുള്ള ത്രാസ്സുകളും തൂക്കങ്ങളും യഹോവയിൽനിന്ന്‌;സഞ്ചിയിലെ എല്ലാ തൂക്കക്കട്ടികളും ദൈവം നൽകിയത്‌.+ 12  നീതി നിമിത്തം സിംഹാസനം സുസ്ഥിരമായിരിക്കുന്നു;+അതിനാൽ രാജാക്കന്മാർ ദുഷ്‌ചെയ്‌തികൾ വെറുക്കുന്നു.+ 13  നീതിയോടെയുള്ള സംസാരം രാജാക്കന്മാർക്കു പ്രിയം. സത്യസന്ധമായി സംസാരിക്കുന്നവരെ അവർ സ്‌നേഹിക്കുന്നു.+ 14  രാജകോപം മരണദൂതനെപ്പോലെ;+എന്നാൽ ബുദ്ധിയുള്ളവൻ അതു ശമിപ്പിക്കുന്നു.*+ 15  രാജാവിന്റെ മുഖപ്രസാദത്തിൽ ജീവനുണ്ട്‌;അദ്ദേഹത്തിന്റെ പ്രീതി വസന്തകാലത്തെ മഴമേഘംപോലെ.+ 16  ജ്ഞാനം നേടുന്നതു സ്വർണം സമ്പാദിക്കുന്നതിനെക്കാൾ ഏറെ നല്ലത്‌!+ വകതിരിവ്‌ നേടുന്നതു വെള്ളി സമ്പാദിക്കുന്നതിനെക്കാൾ ഏറെ ശ്രേഷ്‌ഠം!+ 17  നേരുള്ളവന്റെ പ്രധാനവീഥി തിന്മ ഒഴിവാക്കുന്നു; തന്റെ വഴി കാക്കുന്നവൻ ജീവൻ സംരക്ഷിക്കുന്നു.+ 18  തകർച്ചയ്‌ക്കു മുമ്പ്‌ അഹങ്കാരം;വീഴ്‌ചയ്‌ക്കു* മുമ്പ്‌ അഹംഭാവം.+ 19  അഹംഭാവികളോടൊപ്പം കൊള്ളവസ്‌തു പങ്കിടുന്നതിനെക്കാൾസൗമ്യരോടുകൂടെ താഴ്‌മയോടിരിക്കുന്നതു നല്ലത്‌.+ 20  എല്ലാ കാര്യത്തിലും ഉൾക്കാഴ്‌ച കാണിക്കുന്നവൻ വിജയിക്കും;*യഹോവയിൽ ആശ്രയിക്കുന്നവൻ സന്തുഷ്ടൻ. 21  ഹൃദയത്തിൽ ജ്ഞാനമുള്ളവനെ വകതിരിവുള്ളവൻ എന്നു വിളിക്കും;+ദയയുള്ള വാക്കുകൾക്കു* സ്വാധീനശക്തിയുണ്ട്‌.+ 22  ഉൾക്കാഴ്‌ചയുള്ളവർക്ക്‌ അതു ജീവന്റെ ഉറവയാണ്‌;എന്നാൽ വിഡ്‌ഢികളുടെ വിഡ്‌ഢിത്തം അവർക്കു ശിക്ഷണം നൽകുന്നു. 23  ബുദ്ധിയുള്ളവന്റെ ഹൃദയം അവന്റെ വായ്‌ക്ക്‌ ഉൾക്കാഴ്‌ചയേകുന്നു;+അത്‌ അവന്റെ വാക്കുകൾക്കു സ്വാധീനശക്തി നൽകുന്നു. 24  ഹൃദ്യമായ സംസാരം തേനടപോലെ;അതു ദേഹിക്കു* മധുരവും അസ്ഥികൾക്ക്‌ ഔഷധവും ആണ്‌.+ 25  ഒരു വഴി ശരിയാണെന്നു ചിലപ്പോൾ ഒരുവനു തോന്നും;എന്നാൽ അതു ചെന്നെത്തുന്നതു മരണത്തിലായിരിക്കും.+ 26  ജോലിക്കാരന്റെ വിശപ്പ്‌ അവനെക്കൊണ്ട്‌ കഠിനാധ്വാനം ചെയ്യിക്കുന്നു;അവന്റെ വയറ്‌* അവനെ നിർബന്ധിക്കുന്നു.+ 27  ഒന്നിനും കൊള്ളാത്തവൻ തിന്മ കുഴിച്ചെടുക്കുന്നു;+അവന്റെ സംസാരം എരിയുന്ന തീപോലെയാണ്‌.+ 28  വഴക്കാളി* കലഹം ഉണ്ടാക്കുന്നു;+പരദൂഷണം പറയുന്നവൻ ഉറ്റസുഹൃത്തുക്കളെ തമ്മിലടിപ്പിക്കുന്നു.+ 29  അക്രമി അയൽക്കാരനെ വശീകരിച്ച്‌തെറ്റായ വഴിയേ കൊണ്ടുപോകുന്നു. 30  അവൻ കണ്ണിറുക്കിക്കൊണ്ട്‌ തന്ത്രങ്ങൾ മനയുന്നു; ചുണ്ടു കടിച്ചുകൊണ്ട്‌ ദ്രോഹം പ്രവർത്തിക്കുന്നു. 31  നീതിയുടെ മാർഗത്തിൽ നടക്കുന്നവർക്ക്‌+നരച്ച മുടി സൗന്ദര്യകിരീടമാണ്‌.*+ 32  ശാന്തനായ* മനുഷ്യൻ+ ശക്തനായവനെക്കാൾ ശ്രേഷ്‌ഠൻ;കോപം നിയന്ത്രിക്കുന്നവൻ* ഒരു നഗരം പിടിച്ചെടുക്കുന്നവനെക്കാൾ മികച്ചവൻ.+ 33  മടിയിൽ നറുക്കിടുന്നു;+എന്നാൽ തീരുമാനങ്ങളെല്ലാം യഹോവയുടേത്‌.+

അടിക്കുറിപ്പുകള്‍

അഥവാ “ശരിയായ മറുപടി.”
അക്ഷ. “ഹൃദയത്തിലുള്ളത്‌ അടുക്കിവെക്കുന്നതു മനുഷ്യനുള്ളത്‌.”
അക്ഷ. “ശുദ്ധമാണെന്ന്‌.”
അക്ഷ. “നിന്റെ പ്രവൃത്തികൾ യഹോവയിലേക്ക്‌ ഉരുട്ടിമാറ്റുക.”
അഥവാ “ഒഴിവാക്കുന്നു.”
അഥവാ “കാലിടറുന്നതിന്‌.”
അക്ഷ. “നന്മ കണ്ടെത്തും.”
അഥവാ “ആകർഷകമായ വാക്കുകൾക്ക്‌.” അക്ഷ. “ചുണ്ടുകളുടെ മധുരത്തിന്‌.”
അഥവാ “നാവിന്‌.” പദാവലി കാണുക.
അക്ഷ. “വായ്‌.”
അഥവാ “തന്ത്രശാലി.”
അഥവാ “മഹത്ത്വകിരീടമാണ്‌.”
അഥവാ “പെട്ടെന്നു കോപിക്കാത്ത.”
അക്ഷ. “തന്റെ ആത്മാവിനെ ഭരിക്കുന്നവൻ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം