സുഭാഷിതങ്ങൾ 11:1-31

11  കള്ളത്തുലാസ്സ്‌ യഹോവയ്‌ക്ക്‌ അറപ്പാണ്‌;എന്നാൽ കൃത്യതയുള്ള തൂക്കം* ദൈവത്തെ സന്തോഷിപ്പിക്കുന്നു.+   അഹംഭാവത്തിനു പിന്നാലെ അപമാനം വരുന്നു;+എന്നാൽ എളിമയുള്ളവർ ജ്ഞാനികളാണ്‌.+   നേരുള്ളവരെ അവരുടെ നിഷ്‌കളങ്കത* വഴിനയിക്കുന്നു;+എന്നാൽ വഞ്ചകരുടെ കാപട്യം അവരെ നശിപ്പിക്കും.+   ഉഗ്രകോപത്തിന്റെ നാളിൽ സമ്പത്തുകൊണ്ട്‌* ഒരു പ്രയോജനവുമുണ്ടാകില്ല;+എന്നാൽ നീതി ഒരുവനെ മരണത്തിൽനിന്ന്‌ രക്ഷിക്കും.+   നിഷ്‌കളങ്കരുടെ നീതി അവരുടെ പാതകൾ നേരെയാക്കുന്നു;എന്നാൽ ദുഷ്ടന്മാർ തങ്ങളുടെ ദുഷ്ടത കാരണം വീഴും.+   നേരുള്ളവരെ അവരുടെ നീതി രക്ഷിക്കും;+എന്നാൽ വഞ്ചകരെ അവരുടെ മോഹങ്ങൾ കുടുക്കിലാക്കും.+   ദുഷ്ടൻ മരിക്കുമ്പോൾ അവന്റെ പ്രത്യാശയും നശിക്കുന്നു;സ്വന്തം ശക്തിയിൽ ആശ്രയിച്ച്‌ അവൻ വെച്ച പ്രതീക്ഷകളും നശിച്ചുപോകുന്നു.+   നീതിമാൻ കഷ്ടതയിൽനിന്ന്‌ രക്ഷപ്പെടുന്നു;അവന്റെ സ്ഥാനത്ത്‌ ദുഷ്ടൻ കഷ്ടപ്പെടുന്നു.+   വിശ്വാസത്യാഗിയുടെ* വായ്‌ അയൽക്കാരനു നാശം വരുത്തുന്നു;എന്നാൽ നീതിമാന്മാരുടെ അറിവ്‌ അവരെ രക്ഷിക്കുന്നു.+ 10  നീതിമാന്റെ നന്മ ഒരു നഗരത്തിനു സന്തോഷം നൽകുന്നു;ദുഷ്ടൻ നശിക്കുമ്പോൾ ആളുകൾ ആഹ്ലാദത്തോടെ ആർപ്പുവിളിക്കുന്നു.+ 11  നേരുള്ളവന്റെ അനുഗ്രഹം നിമിത്തം ഒരു നഗരം പ്രസിദ്ധമാകുന്നു;+എന്നാൽ ദുഷ്ടന്റെ വായ്‌ അതിനെ തകർത്തുകളയുന്നു.+ 12  സാമാന്യബോധമില്ലാത്തവൻ അയൽക്കാരനോടു വെറുപ്പു കാട്ടുന്നു;*എന്നാൽ നല്ല വകതിരിവുള്ളവൻ മിണ്ടാതിരിക്കുന്നു.+ 13  പരദൂഷണം പറയുന്നവൻ രഹസ്യങ്ങൾ പാട്ടാക്കുന്നു;+എന്നാൽ വിശ്വസിക്കാൻ കൊള്ളാവുന്നവൻ രഹസ്യം സൂക്ഷിക്കുന്നു.* 14  വിദഗ്‌ധമാർഗനിർദേശം* ലഭിക്കാത്തപ്പോൾ ജനം നശിക്കുന്നു;എന്നാൽ ധാരാളം ഉപദേശകരുള്ളപ്പോൾ* വിജയം നേടാനാകുന്നു.+ 15  അപരിചിതന്റെ വായ്‌പയ്‌ക്കു ജാമ്യം നിൽക്കുന്നവൻ വല്ലാതെ കഷ്ടപ്പെടും;+എന്നാൽ ജാമ്യം നിൽക്കാൻ വിസമ്മതിക്കുന്നവൻ* സുരക്ഷിതനായിരിക്കും. 16  ദയയുള്ള* സ്‌ത്രീക്കു മഹത്ത്വം ലഭിക്കുന്നു;+എന്നാൽ ക്രൂരന്മാർ സമ്പത്തു തട്ടിയെടുക്കുന്നു. 17  ദയ കാട്ടുന്നവൻ* തനിക്കുതന്നെ ഗുണം ചെയ്യുന്നു;+എന്നാൽ ക്രൂരത കാട്ടുന്നവൻ സ്വയം കഷ്ടങ്ങൾ* വരുത്തിവെക്കുന്നു.+ 18  ദുഷ്ടനു ലഭിക്കുന്ന കൂലി വഞ്ചകമാണ്‌;+എന്നാൽ നീതി വിതയ്‌ക്കുന്നവനു ശരിക്കുള്ള പ്രതിഫലം ലഭിക്കുന്നു.+ 19  നീതിക്കുവേണ്ടി ഉറപ്പോടെ നിലകൊള്ളുന്നവർ ജീവന്റെ വഴിയിലാണ്‌;+എന്നാൽ ദുഷ്ടതയ്‌ക്കു പിന്നാലെ പോകുന്നവർ മരണത്തിന്റെ പാതയിലാണ്‌. 20  ഹൃദയത്തിൽ വക്രതയുള്ളവരെ യഹോവയ്‌ക്ക്‌ അറപ്പാണ്‌;+എന്നാൽ നിഷ്‌കളങ്കരായി നടക്കുന്നവർ ദൈവത്തെ സന്തോഷിപ്പിക്കുന്നു.+ 21  ഇക്കാര്യത്തിൽ ഉറപ്പുണ്ടായിരിക്കുക: ദുഷ്ടനു ശിക്ഷ ലഭിക്കാതിരിക്കില്ല;+എന്നാൽ നീതിമാന്റെ മക്കൾ രക്ഷപ്പെടും. 22  വിവേകമില്ലാത്ത* സുന്ദരിപന്നിയുടെ മൂക്കിലെ സ്വർണമൂക്കുത്തിപോലെയാണ്‌. 23  നീതിമാന്റെ ആഗ്രഹങ്ങൾ നന്മയിലേക്കു നയിക്കുന്നു;+എന്നാൽ ദുഷ്ടന്റെ പ്രത്യാശ ദൈവകോപത്തിൽ ചെന്നെത്തുന്നു. 24  വാരിക്കോരി കൊടുത്തിട്ടും* ചിലരുടെ സമ്പത്തു വർധിക്കുന്നു;+മറ്റു ചിലർ കൊടുക്കേണ്ടതു പിടിച്ചുവെച്ചിട്ടും ദരിദ്രരാകുന്നു.+ 25  ഔദാര്യം കാണിക്കുന്നവനു സമൃദ്ധി ഉണ്ടാകും;*+ഉന്മേഷം പകരുന്നവന്‌* ഉന്മേഷം ലഭിക്കും.+ 26  ധാന്യം പൂഴ്‌ത്തിവെക്കുന്നവനെ ജനം ശപിക്കും;എന്നാൽ അതു വിൽക്കുന്നവനെ അവർ അനുഗ്രഹിക്കും. 27  നന്മ ചെയ്യാൻ കഠിനശ്രമം ചെയ്യുന്നവർ പ്രീതി തേടുന്നു;+എന്നാൽ തിന്മ ചെയ്യാൻ ശ്രമിക്കുന്നവർക്കു തിന്മതന്നെ തിരികെ കിട്ടും.+ 28  സമ്പത്തിൽ ആശ്രയിക്കുന്നവൻ വീണുപോകും;+എന്നാൽ നീതിമാന്മാർ പച്ചിലകൾപോലെ തഴച്ചുവളരും.+ 29  സ്വന്തം ഭവനത്തിനു കഷ്ടത* വരുത്തിവെക്കുന്നവനു കാറ്റു മാത്രമേ അവകാശമായി കിട്ടൂ;+വിഡ്‌ഢി ബുദ്ധിമാന്റെ ദാസനാകും. 30  നീതിമാന്റെ ഫലം ജീവവൃക്ഷമാണ്‌;+ആളുകളെ നേടുന്നവൻ ജ്ഞാനിയാണ്‌.+ 31  ഭൂമിയിലെ നീതിമാന്മാരുടെ ചെയ്‌തികൾക്കു പ്രതിഫലം കിട്ടുമെങ്കിൽദുഷ്ടന്മാരുടെയും പാപികളുടെയും കാര്യം പറയാനുണ്ടോ?+

അടിക്കുറിപ്പുകള്‍

അഥവാ “ശരിയായ തൂക്കക്കട്ടികൾ.”
അഥവാ “ധർമനിഷ്‌ഠ.” പദാവലിയിൽ “ധർമനിഷ്‌ഠ” കാണുക.
അഥവാ “വിലപിടിപ്പുള്ള വസ്‌തുക്കൾകൊണ്ട്‌.”
അഥവാ “ദുഷ്ടന്റെ.”
അഥവാ “അയൽക്കാരനെ പരിഹസിക്കുന്നു.”
അക്ഷ. “കാര്യം മൂടിവെക്കുന്നു.”
അഥവാ “ജ്ഞാനമുള്ള ഉപദേശം.”
അഥവാ “മന്ത്രിമാരുള്ളപ്പോൾ.”
അഥവാ “വാക്കു പറഞ്ഞ്‌ കൈ കൊടുക്കുന്നതു വെറുക്കുന്നവൻ.”
അഥവാ “ആകർഷകമായ വ്യക്തിത്വമുള്ള.”
അഥവാ “അചഞ്ചലസ്‌നേഹമുള്ളവൻ.”
അഥവാ “അപമാനം.”
അഥവാ “സാമാന്യബോധമില്ലാത്ത.”
അക്ഷ. “വിതറിയിട്ടും.”
അക്ഷ. “ഔദാര്യം കാണിക്കുന്നവൻ തടിച്ചുകൊഴുക്കും.”
അക്ഷ. “ധാരാളം വെള്ളം ഒഴിച്ചുകൊടുക്കുന്നവന്‌.”
അഥവാ “അപമാനം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം