മത്തായി എഴുതിയത്‌ 19:1-30

19  ഈ കാര്യങ്ങൾ പറഞ്ഞുതീർന്നശേഷം യേശു ഗലീലയിൽനിന്ന്‌ യോർദാന്‌ അക്കരെ യഹൂദ്യയുടെ അതിർത്തിപ്രദേശങ്ങളിൽ* എത്തി.+  വലിയൊരു ജനക്കൂട്ടം യേശുവിന്റെ പിന്നാലെ ചെന്നു. അവിടെവെച്ച്‌ യേശു അവരെ സുഖപ്പെടുത്തി.  യേശുവിനെ പരീക്ഷിക്കാൻവേണ്ടി പരീശന്മാർ യേശുവിന്റെ അടുത്ത്‌ ചെന്നു. അവർ ചോദിച്ചു: “ഒരാൾ ഏതു കാരണം പറഞ്ഞും ഭാര്യയെ വിവാഹമോചനം ചെയ്യുന്നതു ശരിയാണോ?”*+  അപ്പോൾ യേശു അവരോടു പറഞ്ഞു: “ആദിയിൽ അവരെ സൃഷ്ടിച്ചവൻ ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചെന്നും+  ‘അതുകൊണ്ട്‌ പുരുഷൻ അപ്പനെയും അമ്മയെയും വിട്ട്‌ ഭാര്യയോടു പറ്റിച്ചേരും; അവർ രണ്ടു പേരും ഒരു ശരീരമായിത്തീരും’+ എന്നു പറഞ്ഞെന്നും നിങ്ങൾ വായിച്ചിട്ടില്ലേ?  അതിനാൽ അവർ പിന്നെ രണ്ടല്ല, ഒരു ശരീരമാണ്‌. അതുകൊണ്ട്‌ ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപെടുത്താതിരിക്കട്ടെ.”+  അപ്പോൾ അവർ യേശുവിനോട്‌, “പക്ഷേ അങ്ങനെയെങ്കിൽ മോചനപത്രം കൊടുത്തിട്ട്‌ വിവാഹമോചനം ചെയ്‌തുകൊള്ളാൻ+ മോശ പറഞ്ഞത്‌ എന്താണ്‌ ” എന്നു ചോദിച്ചു.  അപ്പോൾ യേശു അവരോടു പറഞ്ഞു: “നിങ്ങളുടെ ഹൃദയകാഠിന്യം കാരണമാണു ഭാര്യയെ വിവാഹമോചനം ചെയ്യാൻ മോശ നിങ്ങൾക്ക്‌ അനുവാദം തന്നത്‌.+ എന്നാൽ ആദിയിൽ+ അങ്ങനെയായിരുന്നില്ല.  അതുകൊണ്ട്‌ ഞാൻ പറയുന്നു: ലൈംഗിക അധാർമികതയാണു വിവാഹമോചനത്തിനുള്ള ഒരേ ഒരു അടിസ്ഥാനം. അതല്ലാതെ വേറെ ഏതു കാരണം പറഞ്ഞും ഭാര്യയെ വിവാഹമോചനം ചെയ്‌ത്‌ മറ്റൊരുവളെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു.”+ 10  ശിഷ്യന്മാർ യേശുവിനോട്‌, “ഭാര്യയും ഭർത്താവും തമ്മിലുള്ള കാര്യം ഇങ്ങനെയാണെങ്കിൽ കല്യാണം കഴിക്കാത്തതാണു നല്ലത്‌ ” എന്നു പറഞ്ഞു. 11  യേശു അവരോട്‌, “വരം+ ലഭിച്ചവരല്ലാതെ മറ്റാരും ഇപ്പറഞ്ഞതുപോലെ ചെയ്യാറില്ല. 12  ഷണ്ഡന്മാരായി ജനിച്ചവരുണ്ട്‌, മനുഷ്യർ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരുണ്ട്‌. എന്നാൽ, സ്വർഗരാജ്യത്തെപ്രതി തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരുമുണ്ട്‌. അങ്ങനെ ചെയ്യാൻ കഴിയുന്നവൻ അങ്ങനെ ചെയ്യട്ടെ” എന്നു പറഞ്ഞു.+ 13  യേശു കൈകൾ വെച്ച്‌ പ്രാർഥിക്കാൻവേണ്ടി ചിലർ കുട്ടികളെ യേശുവിന്റെ അടുത്ത്‌ കൊണ്ടുവന്നു. എന്നാൽ ശിഷ്യന്മാർ അവരെ വഴക്കു പറഞ്ഞു.+ 14  എന്നാൽ യേശു പറഞ്ഞു: “കുട്ടികളെ ഇങ്ങു വിടൂ. അവരെ തടയേണ്ടാ. സ്വർഗരാജ്യം ഇങ്ങനെയുള്ളവരുടേതാണ്‌.”+ 15  യേശു അവരുടെ മേൽ കൈകൾ വെച്ചശേഷം* അവിടെനിന്ന്‌ പോയി. 16  അപ്പോൾ ഒരാൾ യേശുവിന്റെ അടുത്ത്‌ വന്ന്‌, “ഗുരുവേ, നിത്യജീവൻ കിട്ടാൻ ഞാൻ എന്തു നല്ല കാര്യമാണു ചെയ്യേണ്ടത്‌ ”+ എന്നു ചോദിച്ചു. 17  യേശു അയാളോടു പറഞ്ഞു: “നല്ലത്‌ എന്താണെന്നു നീ എന്തിനാണ്‌ എന്നോടു ചോദിക്കുന്നത്‌? നല്ലവൻ ഒരാളേ ഉള്ളൂ.+ ജീവൻ ലഭിക്കാൻ നീ ആഗ്രഹിക്കുന്നെങ്കിൽ ദൈവകല്‌പനകൾ അനുസരിച്ച്‌ ജീവിക്കുക.”+ 18  “ഏതെല്ലാം കല്‌പനകൾ” എന്ന്‌ അയാൾ ചോദിച്ചപ്പോൾ യേശു പറഞ്ഞു: “കൊല ചെയ്യരുത്‌;+ വ്യഭിചാരം ചെയ്യരുത്‌;+ മോഷ്ടിക്കരുത്‌;+ കള്ളസാക്ഷി പറയരുത്‌;+ 19  നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക;+ അയൽക്കാരനെ നിന്നെപ്പോലെതന്നെ സ്‌നേഹിക്കുക.”+ 20  ആ യുവാവ്‌ യേശുവിനോടു പറഞ്ഞു: “ഇതെല്ലാം ഞാൻ അനുസരിക്കുന്നുണ്ട്‌; ഇനിയും എന്താണ്‌ എനിക്കു കുറവ്‌?” 21  യേശു അയാളോടു പറഞ്ഞു: “എല്ലാം തികഞ്ഞവനാകാൻ നീ ആഗ്രഹിക്കുന്നെങ്കിൽ, പോയി നിനക്കുള്ളതെല്ലാം വിറ്റ്‌ ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും;+ എന്നിട്ട്‌ വന്ന്‌ എന്റെ അനുഗാമിയാകുക.”+ 22  ആ യുവാവ്‌ ഇതു കേട്ട്‌ ആകെ സങ്കടപ്പെട്ട്‌ അവിടെനിന്ന്‌ പോയി. കാരണം അയാൾക്കു ധാരാളം വസ്‌തുവകകളുണ്ടായിരുന്നു.+ 23  അപ്പോൾ യേശു ശിഷ്യന്മാരോടു പറഞ്ഞു: “ധനികനു സ്വർഗരാജ്യത്തിൽ കടക്കാൻ പ്രയാസമാണെന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.+ 24  ഞാൻ വീണ്ടും പറയുന്നു, ഒരു ധനികൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ എളുപ്പം ഒട്ടകം ഒരു സൂചിക്കുഴയിലൂടെ കടക്കുന്നതാണ്‌.”+ 25  അതു കേട്ട ശിഷ്യന്മാർ ആകെ അമ്പരന്ന്‌, “അങ്ങനെയെങ്കിൽ ആരെങ്കിലും രക്ഷപ്പെടുമോ”+ എന്നു ചോദിച്ചു. 26  യേശു അവരുടെ കണ്ണുകളിലേക്കു നോക്കിക്കൊണ്ട്‌ പറഞ്ഞു: “അതു മനുഷ്യർക്ക്‌ അസാധ്യം. എന്നാൽ ദൈവത്തിന്‌ എല്ലാം സാധ്യം.”+ 27  അപ്പോൾ പത്രോസ്‌ യേശുവിനോടു ചോദിച്ചു: “ഞങ്ങൾ എല്ലാം ഉപേക്ഷിച്ച്‌ അങ്ങയെ അനുഗമിച്ചിരിക്കുന്നു;+ ഞങ്ങൾക്ക്‌ എന്തു കിട്ടും?” 28  യേശു അവരോടു പറഞ്ഞു: “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: പുനഃസൃഷ്ടിയിൽ മനുഷ്യപുത്രൻ തന്റെ മഹത്ത്വമാർന്ന സിംഹാസനത്തിൽ ഇരിക്കുമ്പോൾ എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങളും 12 സിംഹാസനത്തിൽ ഇരുന്ന്‌ ഇസ്രായേലിന്റെ 12 ഗോത്രത്തെയും ന്യായം വിധിക്കും.+ 29  എന്റെ പേരിനെപ്രതി വീടുകളെയോ സഹോദരന്മാരെയോ സഹോദരിമാരെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ ഉപേക്ഷിക്കേണ്ടിവന്നവർക്കെല്ലാം ഇതൊക്കെ നൂറു മടങ്ങു തിരിച്ചുകിട്ടും; അയാൾ നിത്യജീവനും അവകാശമാക്കും.+ 30  “എന്നാൽ മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും.+

അടിക്കുറിപ്പുകള്‍

അഥവാ “യഹൂദ്യയുടെ പ്രദേശത്ത്‌.”
അഥവാ “നിയമാനുസൃതമാണോ?”
അഥവാ “അവരെ അനുഗ്രഹിച്ചശേഷം.”

പഠനക്കുറിപ്പുകൾ

യോർദാന്‌ അക്കരെ യഹൂദ്യയുടെ അതിർത്തിപ്രദേശങ്ങളിൽ: ഇതു സാധ്യതയനുസരിച്ച്‌ യോർദാൻ നദിയുടെ കിഴക്കുള്ള പെരിയ പ്രദേശത്തെ, പ്രത്യേകിച്ച്‌ യഹൂദ്യയോടു ചേർന്നുകിടക്കുന്ന പെരിയയുടെ അതിർത്തിപ്രദേശങ്ങളെ, ആയിരിക്കാം കുറിക്കുന്നത്‌. യേശു ഗലീലയിൽനിന്ന്‌ പോന്നിട്ടു പിന്നെ അവിടെ ചെല്ലുന്നതു പുനരുത്ഥാനശേഷം മാത്രമാണ്‌.—അനു. എ7-ലെ ഭൂപടം 5 കാണുക.

പറ്റിച്ചേരുക: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുക്രിയയുടെ അക്ഷരാർഥം “പശകൊണ്ട്‌ ഒട്ടിക്കുക; നന്നായി ഒന്നിച്ചുചേർക്കുക (ബന്ധിക്കുക); പറ്റിപ്പിടിച്ചിരിക്കുക” എന്നൊക്കെയാണ്‌. എന്നാൽ ഇവിടെ അത്‌ ആലങ്കാരികാർഥത്തിൽ, ഒരു പുരുഷനെയും ഭാര്യയെയും പശകൊണ്ടെന്നപോലെ ഒന്നിപ്പിക്കുന്ന ഒരു ബന്ധത്തെ കുറിക്കാനാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌.

ഒരു ശരീരം: ഉൽ 2:24-ൽ കാണുന്ന എബ്രായപദപ്രയോഗത്തിന്റെ അക്ഷരാർഥ ഗ്രീക്കുപരിഭാഷ “ഒരു മാംസം” എന്നാണ്‌. അതിനെ “ഒരു ശരീരം” എന്നോ “ഒറ്റ വ്യക്തി” എന്നോ പരിഭാഷപ്പെടുത്താം. രണ്ടു മനുഷ്യർക്കു തമ്മിൽ ഉണ്ടായിരിക്കാനാകുന്ന ഏറ്റവും അടുത്ത ബന്ധമാണ്‌ അത്‌. ലൈംഗികബന്ധത്തെ മാത്രമല്ല ഇതു കുറിക്കുന്നത്‌. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധത്തിന്റെ വ്യാപ്‌തി മുഴുവനും ഉൾക്കൊള്ളുന്ന ഒരു പദമാണ്‌ അത്‌. ആ ബന്ധം അവരെ പരസ്‌പരം വിശ്വസ്‌തരായ, ഇണപിരിക്കാനാകാത്ത പങ്കാളികളാക്കുന്നു. രണ്ടു പങ്കാളികൾക്കും ക്ഷതമേൽക്കാതെ ഈ ബന്ധം പൊട്ടിച്ചെറിയുക അസാധ്യമാണ്‌.

മോചനപത്രം: മോശയിലൂടെ കൊടുത്ത നിയമം വിവാഹമോചനത്തെ പ്രോത്സാഹിപ്പിച്ചില്ല. ധൃതികൂട്ടി വിവാഹബന്ധം അവസാനിപ്പിക്കുന്നതിനു തടയിടാനും അങ്ങനെ സ്‌ത്രീകൾക്ക്‌ ഒരു സംരക്ഷണമായിരിക്കാനും ആണ്‌ മോചനപത്രത്തിന്റെ ക്രമീകരണം വെച്ചത്‌. (ആവ 24:1) ഇങ്ങനെ ഒരു മോചനപത്രം നൽകണമെന്നുണ്ടെങ്കിൽ സാധ്യതയനുസരിച്ച്‌, അതിനായി അധികാരപ്പെടുത്തിയിട്ടുള്ള പുരുഷന്മാരെ ഭർത്താവ്‌ സമീപിക്കണമായിരുന്നു. ആ പുരുഷന്മാരാകട്ടെ, രമ്യതയിലാകാൻ മിക്കപ്പോഴും ദമ്പതികളെ പ്രോത്സാഹിപ്പിച്ചിരുന്നു.

മോചനപത്രം: മോശയിലൂടെ കൊടുത്ത നിയമമനുസരിച്ച്‌, വിവാഹമോചനത്തെക്കുറിച്ച്‌ ചിന്തിക്കുന്ന ഒരു പുരുഷൻ നിയമപരമായ ഒരു രേഖ തയ്യാറാക്കുകയും സാധ്യതയനുസരിച്ച്‌ മൂപ്പന്മാരുടെ ഉപദേശം തേടുകയും വേണമായിരുന്നു. നിയമത്തിൽ ഇങ്ങനെ വ്യവസ്ഥ ചെയ്‌തിരുന്നതുകൊണ്ട്‌ ഗൗരവമേറിയ ആ തീരുമാനം ഒന്നു പുനഃപരിശോധിക്കാൻ അയാൾക്കു സമയം ലഭിച്ചിരുന്നു. എടുത്തുചാടിയുള്ള വിവാഹമോചനങ്ങൾ തടയുകയും സ്‌ത്രീകൾക്ക്‌ ഒരു പരിധിവരെ നിയമപരിരക്ഷ നൽകുകയും ചെയ്യുക എന്നതായിരുന്നിരിക്കാം അതിന്റെ ഉദ്ദേശ്യം. (ആവ 24:1) എന്നാൽ യേശുവിന്റെ കാലമായപ്പോഴേക്കും സ്ഥിതി മാറി; വിവാഹമോചനം നേടുന്നതു മതനേതാക്കന്മാർ വളരെ എളുപ്പമാക്കിത്തീർത്തു. ‘ഏതു കാരണം പറഞ്ഞും വിവാഹമോചനം നേടാൻ (പുരുഷന്മാർക്കാകട്ടെ കാരണങ്ങൾക്കു പഞ്ഞവുമില്ല)’ ആളുകൾക്ക്‌ അനുവാദമുണ്ടായിരുന്നു എന്നാണ്‌ ഒന്നാം നൂറ്റാണ്ടിലെ ചരിത്രകാരനായ ജോസീഫസ്‌ അതെക്കുറിച്ച്‌ പറഞ്ഞത്‌. വിവാഹമോചനം നേടിയ ഒരു പരീശനായിരുന്നു അദ്ദേഹം.—മത്ത 5:31-ന്റെ പഠനക്കുറിപ്പു കാണുക.

ലൈംഗിക അധാർമികത: ഗ്രീക്കുപദമായ പോർണിയയ്‌ക്ക്‌, ബൈബിൾ കുറ്റം വിധിക്കുന്ന എല്ലാ തരം ലൈംഗികവേഴ്‌ചയെയും കുറിക്കുന്ന വിശാലമായ അർഥമാണുള്ളത്‌. അതിൽ വ്യഭിചാരം, വേശ്യാവൃത്തി, അവിവാഹിതർ തമ്മിലുള്ള ലൈംഗികബന്ധം, സ്വവർഗരതി, മൃഗവേഴ്‌ച എന്നിവയെല്ലാം ഉൾപ്പെടുന്നു.—പദാവലി കാണുക.

ലൈംഗിക അധാർമികത: ഗ്രീക്കിൽ പോർണിയ. മത്ത 5:32-ന്റെ പഠനക്കുറിപ്പും പദാവലിയും കാണുക.

വ്യഭിചാരം: പദാവലി കാണുക.

ഷണ്ഡന്മാർ: ഈ വാക്കിന്റെ അക്ഷരാർഥം, വൃഷണം ഉടയ്‌ക്കപ്പെട്ടതോ നീക്കം ചെയ്യപ്പെട്ടതോ ആയ പുരുഷന്മാർ എന്നാണ്‌. ഈ വാക്യത്തിൽ ഈ പദം അക്ഷരാർഥത്തിലും ആലങ്കാരികാർഥത്തിലും ഉപയോഗിച്ചിട്ടുണ്ട്‌.—പദാവലിയിൽ “ഷണ്ഡൻ” കാണുക.

തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കിയവർ: അഥവാ “ഷണ്ഡന്മാരായി ജീവിക്കാൻ തീരുമാനിച്ചവർ.” ഇവിടെ “ഷണ്ഡന്മാർ” എന്ന പദം കുറിക്കുന്നതു വൃഷണം ഉടയ്‌ക്കുന്നതോ നീക്കം ചെയ്യുന്നതോ ആയ പ്രക്രിയയ്‌ക്കു സ്വയം വിധേയരാകുകയോ മറ്റാരെങ്കിലും വിധേയരാക്കുകയോ ചെയ്‌ത പുരുഷന്മാരെയല്ല, മറിച്ച്‌ സ്വമനസ്സാലെ ഏകാകികളായി തുടരുന്നവരെയാണ്‌.—പദാവലിയിൽ “ഷണ്ഡൻ” കാണുക.

നല്ലവൻ ഒരാളേ ഉള്ളൂ: അതായത്‌ ദൈവം. നല്ലത്‌ എന്താണ്‌ എന്നതിന്റെ ഏറ്റവും ഉയർന്ന മാനദണ്ഡം യഹോവയാണെന്ന്‌ അംഗീകരിക്കുകയായിരുന്നു യേശു. നല്ലത്‌ എന്താണെന്നു ദൈവം തന്റെ വചനമായ ബൈബിളിലൂടെ പറഞ്ഞുതന്നിട്ടുണ്ട്‌, അതിൽ അതു നിർവചിച്ചിട്ടുമുണ്ട്‌.—മർ 10:18; ലൂക്ക 18:19.

അയൽക്കാരൻ: അക്ഷ. “സമീപത്തുള്ളവൻ.” അയൽക്കാരൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന്റെ അർഥം, അടുത്ത്‌ താമസിക്കുന്ന ആൾ എന്നു മാത്രമല്ല. ഒരാൾ ഏതെല്ലാം വ്യക്തികളുമായി ഇടപെടുന്നോ അവരെല്ലാം അയാളുടെ അയൽക്കാരാണ്‌.—ലൂക്ക 10:29-37; റോമ 13:8-10; മത്ത 5:43-ന്റെ പഠനക്കുറിപ്പു കാണുക.

പൂർണത: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തിന്‌ “തികഞ്ഞത്‌,” “വളർച്ചയെത്തിയത്‌” എന്നൊക്കെ അർഥം വരാം. ഇനി, അധികാരികൾ വെച്ചിരിക്കുന്ന നിലവാരങ്ങളിൽ എത്തുന്ന കാര്യത്തിൽ “കുറ്റമറ്റത്‌” എന്നും അതിന്‌ അർഥമുണ്ട്‌. യഹോവ മാത്രമാണ്‌ എല്ലാ അർഥത്തിലും പൂർണൻ. അതുകൊണ്ട്‌ മനുഷ്യരെക്കുറിച്ച്‌ പറയുമ്പോൾ ഈ പദം ആപേക്ഷികമായ പൂർണതയെ കുറിക്കുന്നു. ഇവിടെ ‘പൂർണത’ എന്ന വാക്ക്‌, ഒരു ക്രിസ്‌ത്യാനിക്കു ദൈവമായ യഹോവയോടും സഹമനുഷ്യരോടും ഉള്ള സ്‌നേഹത്തിന്റെ തികവിനെയാണു സൂചിപ്പിക്കുന്നത്‌. പാപികളായ മനുഷ്യർക്കുപോലും സാധിക്കുന്ന കാര്യമാണ്‌ അത്‌.

എല്ലാം തികഞ്ഞവൻ: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തിന്‌ “പൂർണൻ” എന്നോ അധികാരികൾ വെച്ചിരിക്കുന്ന നിലവാരങ്ങളിൽ എത്തുന്ന കാര്യത്തിൽ “കുറ്റമറ്റവൻ” എന്നോ അർഥം വരാം. (മത്ത 5:48-ന്റെ പഠനക്കുറിപ്പു കാണുക.) ഈ മനുഷ്യന്റെ കാര്യത്തിൽ, പൂർണതയോടെ അഥവാ എല്ലാം തികഞ്ഞ രീതിയിൽ ദൈവസേവനം ചെയ്യുന്നതിനു വസ്‌തുവകകൾ ഒരു തടസ്സമായിരുന്നു.—ലൂക്ക 8:14.

സത്യമായി: ഗ്രീക്കിൽ അമീൻ. “അങ്ങനെയാകട്ടെ,” “തീർച്ചയായും” എന്നൊക്കെ അർഥമുള്ള ആമേൻ എന്ന എബ്രായപദത്തിന്റെ ലിപ്യന്തരണം. ഒരു പ്രസ്‌താവനയോ വാഗ്‌ദാനമോ പ്രവചനമോ ഉച്ചരിക്കുന്നതിനു മുമ്പ്‌ യേശു പലപ്പോഴും ഈ പദം ഉപയോഗിച്ചിട്ടുണ്ട്‌. പറയുന്ന കാര്യങ്ങൾ തികച്ചും സത്യവും ആശ്രയയോഗ്യവും ആണെന്നു കാണിക്കാനായിരുന്നു ഇത്‌. വിശുദ്ധലിഖിതങ്ങളിൽ “സത്യമായും” (അമീൻ) എന്ന പദം ഈ രീതിയിൽ ഉപയോഗിച്ചതു യേശു മാത്രമാണെന്നു പറയപ്പെടുന്നു. യോഹന്നാന്റെ സുവിശേഷത്തിൽ ഉടനീളം മൂലഭാഷയിൽ ഈ പദം അടുത്തടുത്ത്‌ ആവർത്തിച്ച്‌ (അമീൻ അമീൻ) ഉപയോഗിച്ചിരിക്കുന്നു. അതിനെ മിക്കയിടങ്ങളിലും “സത്യംസത്യമായി” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌.—യോഹ 1:51.

എളുപ്പം ഒട്ടകം ഒരു സൂചിക്കുഴയിലൂടെ കടക്കുന്നതാണ്‌: ഒരു കാര്യം വ്യക്തമാക്കാൻ യേശു ഇവിടെ അതിശയോക്തി അലങ്കാരം ഉപയോഗിക്കുകയായിരുന്നു. ഒരു ഒട്ടകത്തിനു തയ്യൽസൂചിയുടെ ദ്വാരത്തിലൂടെ കടക്കാനാകാത്തതുപോലെ, ഒരു ധനികൻ യഹോവയോടുള്ള ബന്ധത്തെക്കാൾ എപ്പോഴും തന്റെ സമ്പത്തിനു പ്രാധാന്യം കൊടുക്കുന്നെങ്കിൽ അയാൾക്ക്‌ ഒരിക്കലും ദൈവരാജ്യത്തിൽ കടക്കാനാകില്ല. എന്നാൽ സമ്പന്നരായ ആർക്കും ദൈവരാജ്യം അവകാശമാക്കാൻ കഴിയില്ലെന്നല്ല യേശു ഉദ്ദേശിച്ചത്‌. കാരണം “ദൈവത്തിന്‌ എല്ലാം സാധ്യം” എന്നും യേശു തൊട്ടുപിന്നാലെ പറഞ്ഞു.—മത്ത 19:26.

പുനഃസൃഷ്ടി: അഥവാ “പുനരുജ്ജീവനം; പുതുക്കൽ.” ഇവിടെ കാണുന്ന പലിൻഗെനെസിയ എന്ന ഗ്രീക്കുപദം, “വീണ്ടും; പുതുതായി; ഒരിക്കൽക്കൂടി” എന്നും “ജനനം; ഉത്ഭവം” എന്നും അർഥം വരുന്ന ഘടകങ്ങൾ ചേർന്നതാണ്‌. പ്രളയശേഷം ലോകം പുതുക്കപ്പെട്ടതിനെക്കുറിച്ച്‌ അഥവാ പൂർവസ്ഥിതിയിലായതിനെക്കുറിച്ച്‌ പറയുന്നിടത്ത്‌ പുരാതന ജൂതയെഴുത്തുകാരനായ ഫൈലോ ഈ പദം ഉപയോഗിച്ചിട്ടുണ്ട്‌. ഇസ്രായേല്യർ പ്രവാസത്തിൽനിന്ന്‌ മടങ്ങിയെത്തി ദേശം പുനഃസ്ഥാപിച്ചതിനെക്കുറിച്ച്‌ പറയുന്നിടത്ത്‌ ജൂതചരിത്രകാരനായ ജോസീഫസും ഇതേ പദമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഇവിടെ മത്തായിയുടെ വിവരണത്തിൽ ആ പദം ക്രിസ്‌തുവും സഹഭരണാധികാരികളും ചേർന്ന്‌ ഭൂമിയെ പുതുക്കുന്ന സമയത്തെക്കുറിച്ചാണു പറയുന്നത്‌. പാപം ചെയ്യുന്നതിനു മുമ്പ്‌ ആദ്യമനുഷ്യർ ആസ്വദിച്ചിരുന്ന പൂർണതയും എല്ലാം തികഞ്ഞ ചുറ്റുപാടുകളും അന്നു തിരികെ ലഭിക്കും.

മനുഷ്യപുത്രൻ: മത്ത 8:20-ന്റെ പഠനക്കുറിപ്പു കാണുക.

ന്യായം വിധിക്കും: ക്രിസ്‌തുവിന്റെ സഹഭരണാധികാരികൾ ക്രിസ്‌തുവിനോടൊപ്പം ന്യായം വിധിക്കുകയും ചെയ്യുമെന്നു പറയുന്ന മറ്റു വാക്യങ്ങളോട്‌ ഇതു യോജിക്കുന്നു. (1കൊ 6:2; വെളി 20:4) ഭരണം നടത്തുക, ന്യായം വിധിക്കുക എന്നീ രണ്ട്‌ ആശയങ്ങളും കൂട്ടിക്കലർത്തി പറയുന്ന രീതി ബൈബിളിൽ പലയിടത്തും കാണാം. അതിന്‌ ഉദാഹരണമാണു ന്യായ 2:18; 10:2; ഓബ 21 എന്നീ ബൈബിൾഭാഗങ്ങൾ. അവിടെ “ന്യായപാലനം നടത്തുക,” “വിധിക്കുക” എന്നീ പദപ്രയോഗങ്ങളാണു കാണുന്നതെങ്കിലും അവയ്‌ക്കു “ഭരിക്കുക” എന്ന വിശാലമായ അർഥമുണ്ട്‌.

മനുഷ്യപുത്രൻ: അഥവാ “മനുഷ്യന്റെ പുത്രൻ.” ഈ പദപ്രയോഗം സുവിശേഷങ്ങളിൽ 80-ലധികം തവണ കാണാം. തന്നെത്തന്നെ ഇങ്ങനെ വിശേഷിപ്പിച്ചതിലൂടെ, താൻ ഒരു സ്‌ത്രീയിൽനിന്ന്‌ ജനിച്ച യഥാർഥമനുഷ്യനാണെന്നും അതുകൊണ്ടുതന്നെ ആദാമിനു പകരംവെക്കാൻ എന്തുകൊണ്ടും അനുയോജ്യനാണെന്നും യേശു വ്യക്തമാക്കുകയായിരുന്നിരിക്കാം. അങ്ങനെ മനുഷ്യകുലത്തെ പാപത്തിൽനിന്നും മരണത്തിൽനിന്നും വീണ്ടെടുക്കാൻ യേശുവിനു കഴിയുമായിരുന്നു. (റോമ 5:12, 14, 15) ഈ പദപ്രയോഗം, യേശുതന്നെയാണു മിശിഹ അഥവാ ക്രിസ്‌തു എന്നും തിരിച്ചറിയിച്ചു.—ദാനി 7:13, 14. പദാവലി കാണുക.

നൂറു മടങ്ങ്‌: ചുരുക്കം ചില കൈയെഴുത്തുപ്രതികളിൽ ഇവിടെ “പല മടങ്ങ്‌” എന്നു കാണുന്നുണ്ടെങ്കിലും കൂടുതൽ കൈയെഴുത്തുപ്രതികളും പിന്തുണയ്‌ക്കുന്നതു “നൂറു മടങ്ങ്‌” എന്ന പരിഭാഷയെയാണ്‌.—മർ 10:30; ലൂക്ക 18:30 എന്നിവ താരതമ്യം ചെയ്യുക.

അവകാശമാക്കും: മത്ത 25:34-ന്റെ പഠനക്കുറിപ്പു കാണുക.

അവകാശമാക്കിക്കൊള്ളൂ: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുക്രിയ അടിസ്ഥാനപരമായി ഒരു അനന്തരാവകാശിക്ക്‌ അർഹതപ്പെട്ട എന്തെങ്കിലും അവകാശമായി കിട്ടുന്നതിനെ കുറിക്കുന്നു. പലപ്പോഴും കുടുംബബന്ധമാണ്‌ ഇതിന്‌ ആധാരം. അപ്പനിൽനിന്ന്‌ മകനു പിതൃസ്വത്തു കിട്ടുന്നത്‌ ഇതിന്‌ ഒരു ഉദാഹരണമാണ്‌. (ഗല 4:30) എന്നാൽ ഇവിടെയും ഗ്രീക്കുതിരുവെഴുത്തുകളിൽ മിക്കയിടങ്ങളിലും, ദൈവത്തിൽനിന്ന്‌ എന്തെങ്കിലും പ്രതിഫലമായി കിട്ടുന്നതിനെ കുറിക്കാൻ വിശാലമായ അർഥത്തിലാണ്‌ അത്‌ ഉപയോഗിച്ചിരിക്കുന്നത്‌.—മത്ത 19:29; 1കൊ 6:9.

ദൃശ്യാവിഷ്കാരം

മോചനപത്രം
മോചനപത്രം

എ.ഡി. 71/72 കാലഘട്ടത്തിലേതെന്നു കരുതപ്പെടുന്ന ഈ മോചനപത്രം അരമായ ഭാഷയിലുള്ളതാണ്‌. യഹൂദ്യമരുഭൂമിയിലുള്ള, വരണ്ടുകിടക്കുന്ന മുറാബാത്‌ നീർച്ചാലിന്റെ വടക്കുനിന്നാണ്‌ ഇതു കണ്ടെടുത്തത്‌. മസാദ നഗരക്കാരനായ യോനാഥാന്റെ മകൾ മിര്യാമിനെ, നക്‌സാന്റെ മകനായ യോസേഫ്‌ ജൂതവിപ്ലവത്തിന്റെ ആറാം വർഷം വിവാഹമോചനം ചെയ്‌തതായി അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌.

ഒട്ടകം
ഒട്ടകം

യേശുവിന്റെ കാലത്ത്‌ അന്നാട്ടിലെ വളർത്തുമൃഗങ്ങളിൽ ഏറ്റവും വലുത്‌ ഒട്ടകങ്ങളായിരുന്നു. ബൈബിളിൽ കൂടുതലും പറഞ്ഞിരിക്കുന്ന ഇനം, മുതുകിൽ ഒറ്റ മുഴയുള്ള അറേബ്യൻ ഒട്ടകങ്ങളാണെന്നു (കമിലസ്‌ ഡ്രോമഡേറിയസ്‌) കരുതപ്പെടുന്നു. ബൈബിളിൽ ഒട്ടകത്തെക്കുറിച്ചുള്ള പരാമർശം ആദ്യമായി കാണുന്നത്‌, അബ്രാഹാം ഈജിപ്‌തിൽ തങ്ങിയ കാലത്തെക്കുറിച്ച്‌ പറയുന്നിടത്താണ്‌. അദ്ദേഹത്തിന്‌ അവിടെനിന്ന്‌ ഈ ചുമട്ടുമൃഗങ്ങളെ ധാരാളമായി ലഭിച്ചു.—ഉൽ 12:16.