കൊലോസ്യയിലുള്ളവർക്ക്‌ എഴുതിയ കത്ത്‌ 3:1-25

3  നിങ്ങൾ ക്രിസ്‌തുവിന്റെകൂടെ ഉയിർപ്പിക്കപ്പെട്ടെങ്കിൽ+ ഉന്നതങ്ങളിലുള്ളത്‌ അന്വേഷിക്കുക. അവിടെയാണല്ലോ ക്രിസ്‌തു ദൈവത്തിന്റെ വലതുഭാഗത്ത്‌ ഇരിക്കുന്നത്‌.+  ഭൂമിയിലുള്ളവയിലല്ല,+ ഉന്നതങ്ങളിലുള്ളവയിൽ മനസ്സുറപ്പിക്കുക.+  കാരണം നിങ്ങൾ മരിച്ചതാണ്‌. നിങ്ങളുടെ ജീവനോ ദൈവത്തോടു യോജിപ്പിലുള്ള ക്രിസ്‌തുവിനൊപ്പം മറഞ്ഞിരിക്കുന്നു.  നമ്മുടെ ജീവനായ ക്രിസ്‌തു+ പ്രത്യക്ഷനാകുമ്പോൾ നിങ്ങളും ക്രിസ്‌തുവിന്റെകൂടെ തേജസ്സോടെ പ്രത്യക്ഷരാകും.+  അതുകൊണ്ട്‌ ലൈംഗിക അധാർമികത,* അശുദ്ധി, അനിയന്ത്രിതമായ കാമാവേശം,+ ദുഷിച്ച മോഹങ്ങൾ, അത്യാഗ്രഹമെന്ന വിഗ്രഹാരാധന എന്നിങ്ങനെയുള്ള കാര്യങ്ങളിൽ നിങ്ങളുടെ ഭൗമികാവയവങ്ങളെ കൊന്നുകളയുക.+  ഇക്കാര്യങ്ങളുടെ പേരിൽ ദൈവക്രോധം വരാൻപോകുകയാണ്‌.  കഴിഞ്ഞ കാലത്ത്‌ നിങ്ങളും ഇങ്ങനെയൊക്കെയാണല്ലോ ജീവിച്ചിരുന്നത്‌.+  എന്തായാലും ഇപ്പോൾ ക്രോധം, കോപം, വഷളത്തം,+ അസഭ്യസംസാരം+ എന്നിവയെല്ലാം ഉപേക്ഷിക്കാനുള്ള സമയമായി. അശ്ലീലം+ നിങ്ങളുടെ വായിൽനിന്ന്‌ വരരുത്‌.  അന്യോന്യം നുണ പറയരുത്‌.+ പഴയ വ്യക്തിത്വം*+ അതിന്റെ എല്ലാ ശീലങ്ങളും സഹിതം ഉരിഞ്ഞുകളഞ്ഞ്‌ 10  പുതിയ വ്യക്തിത്വം ധരിക്കുക.+ ശരിയായ* അറിവ്‌ നേടുന്നതനുസരിച്ച്‌ ഈ വ്യക്തിത്വം അതിനെ സൃഷ്ടിച്ച ദൈവത്തിന്റെ പ്രതിച്ഛായയോടു കൂടുതൽക്കൂടുതൽ സാമ്യമുള്ളതായി പുതുക്കപ്പെടുന്നു.+ 11  ഇതിൽ ഗ്രീക്കുകാരനെന്നോ ജൂതനെന്നോ ഇല്ല. പരിച്ഛേദനയേറ്റവനെന്നോ* പരിച്ഛേദനയേൽക്കാത്തവനെന്നോ ഇല്ല. വിദേശി, സിഥിയൻ,* അടിമ, സ്വതന്ത്രൻ എന്നുമില്ല. ക്രിസ്‌തുവാണല്ലോ എല്ലാവരിലും എല്ലാമായിരിക്കുന്നത്‌.+ 12  അങ്ങനെ നിങ്ങൾ ദൈവം തിരഞ്ഞെടുത്ത+ വിശുദ്ധരും പ്രിയരും ആയതുകൊണ്ട്‌ ആർദ്രപ്രിയം, അനുകമ്പ,+ ദയ, താഴ്‌മ,+ സൗമ്യത,+ ക്ഷമ+ എന്നിവ ധരിക്കുക. 13  ഒരാൾക്കു മറ്റൊരാൾക്കെതിരെ എന്തെങ്കിലും പരാതിക്കു കാരണമുണ്ടായാൽത്തന്നെ+ അതു സഹിക്കുകയും അന്യോന്യം ഉദാരമായി ക്ഷമിക്കുകയും ചെയ്യുക.+ യഹോവ* നിങ്ങളോട്‌ ഉദാരമായി ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക.+ 14  ഇതിനെല്ലാം പുറമേ ആളുകളെ ഒറ്റക്കെട്ടായി നിറുത്താൻ കഴിവുള്ള+ സ്‌നേഹം ധരിക്കുക.+ 15  ക്രിസ്‌തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ.*+ ആ സമാധാനത്തിലേക്കാണല്ലോ നിങ്ങളെ ഒരൊറ്റ ശരീരമായി വിളിച്ചത്‌. നിങ്ങൾ നന്ദിയുള്ളവരാണെന്നു കാണിക്കുകയും വേണം. 16  ക്രിസ്‌തുവിന്റെ വചനം എല്ലാ ജ്ഞാനത്തോടെയും നിങ്ങളിൽ സമൃദ്ധമായി കുടികൊള്ളട്ടെ. സങ്കീർത്തനങ്ങളാലും+ സ്‌തുതികളാലും നന്ദിയോടെ* ആലപിക്കുന്ന ആത്മീയഗീതങ്ങളാലും അന്യോന്യം പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും* ചെയ്യുക. നിങ്ങളുടെ ഹൃദയങ്ങളിൽ യഹോവയ്‌ക്കു* പാടുക.+ 17  നിങ്ങൾ എന്തു പറഞ്ഞാലും പ്രവർത്തിച്ചാലും അതു കർത്താവായ യേശുവിന്റെ നാമത്തിലായിരിക്കട്ടെ. യേശുവിലൂടെ പിതാവായ ദൈവത്തിനു നന്ദി പറയുകയും ചെയ്യുക.+ 18  ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴ്‌പെട്ടിരിക്കുക.+ അതാണല്ലോ ഒരു ക്രിസ്‌ത്യാനിക്കു ചേർന്നത്‌.* 19  ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്‌നേഹിക്കുക.+ അവരോടു വല്ലാതെ ദേഷ്യപ്പെടരുത്‌.*+ 20  മക്കളേ, എല്ലാ കാര്യങ്ങളിലും നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുക.+ കാരണം ഇതു കർത്താവിനു വലിയ ഇഷ്ടമുള്ള കാര്യമാണ്‌. 21  പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ വെറുതേ ദേഷ്യം പിടിപ്പിക്കരുത്‌,*+ അവരുടെ മനസ്സിടിഞ്ഞുപോകും.* 22  അടിമകളേ, നിങ്ങളുടെ യജമാനന്മാരെ* എല്ലാ കാര്യങ്ങളിലും അനുസരിക്കുക.+ എന്നാൽ അങ്ങനെ ചെയ്യുന്നതു മനുഷ്യരുടെ പ്രീതി പിടിച്ചുപറ്റുക എന്ന ലക്ഷ്യത്തിൽ, അവർ നോക്കിക്കൊണ്ടിരിക്കുമ്പോൾ മാത്രമായിരിക്കരുത്‌.* പകരം ആത്മാർഥഹൃദയത്തോടെ യഹോവയെ* ഭയപ്പെട്ട്‌ എല്ലായ്‌പോഴും അവരെ അനുസരിക്കുക. 23  നിങ്ങൾ ചെയ്യുന്നതൊക്കെ മനുഷ്യർക്ക്‌ എന്നപോലെയല്ല, യഹോവയ്‌ക്ക്‌* എന്നപോലെ മുഴുദേഹിയോടെ* ചെയ്യുക.+ 24  കാരണം യഹോവയാണ്‌* അവകാശം എന്ന പ്രതിഫലം തരുന്നതെന്നു നിങ്ങൾക്ക്‌ അറിയാമല്ലോ.+ ക്രിസ്‌തു എന്ന യജമാനനുവേണ്ടി ഒരു അടിമയെപ്പോലെ പണിയെടുക്കുക. 25  തെറ്റു ചെയ്യുന്നവനു തക്ക ശിക്ഷ കിട്ടുകതന്നെ ചെയ്യും.+ ഇക്കാര്യത്തിൽ ഒരു പക്ഷപാതവും കാണിക്കില്ല.+

അടിക്കുറിപ്പുകള്‍

ഗ്രീക്കിൽ പോർണിയ. പദാവലി കാണുക.
അക്ഷ. “പഴയ മനുഷ്യനെ.”
അഥവാ “സൂക്ഷ്‌മമായ.”
പദാവലി കാണുക.
സിഥിയൻ എന്നത്‌ അപരിഷ്‌കൃതനായ ഒരാളെ കുറിക്കുന്നു.
അനു. എ5 കാണുക.
അഥവാ “നിയന്ത്രിക്കട്ടെ.”
അഥവാ “ഹൃദ്യമായി.”
അഥവാ “ഉപദേശിക്കുകയും.”
അനു. എ5 കാണുക.
അക്ഷ. “അതാണല്ലോ കർത്താവിൽ ഉചിതം.”
അഥവാ “പരുഷമായി ഇടപെടരുത്‌.”
അഥവാ “പ്രകോപിപ്പിക്കരുത്‌; അസ്വസ്ഥരാക്കരുത്‌.”
അഥവാ “ഉത്സാഹം നശിക്കും.”
അക്ഷ. “പക്ഷേ മനുഷ്യരെ പ്രീണിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവ ചെയ്‌തുകൊണ്ടായിരിക്കരുത്‌.”
അനു. എ5 കാണുക.
അഥവാ “മനുഷ്യയജമാനന്മാരെ.”
അനു. എ5 കാണുക.
പദാവലിയിൽ “ദേഹി” കാണുക.
അനു. എ5 കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം