ഇയ്യോബ് 14:1-22
14 “സ്‌ത്രീ പ്രസവിച്ച മനുഷ്യൻ അൽപ്പായുസ്സുള്ളവനും+അവന്റെ ജീവിതം ദുരിതപൂർണവും അല്ലോ.+
2 അവൻ പൂപോലെ വിരിയുന്നു; പക്ഷേ വാടിക്കൊഴിഞ്ഞുപോകുന്നു,*+നിഴൽപോലെ അവൻ ഓടിമറയുന്നു.+
3 അങ്ങ് എപ്പോഴും അവനെ നിരീക്ഷിക്കുന്നു,അവനെ* നീതിപീഠത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു.+
4 അശുദ്ധിയുള്ള ഒരാളിൽനിന്ന് വിശുദ്ധിയുള്ള ഒരാളെ ജനിപ്പിക്കാൻ ആർക്കു കഴിയും?+
ആർക്കും കഴിയില്ല!
5 അവന്റെ നാളുകൾ അങ്ങ് തീരുമാനിച്ചാൽഅവന്റെ മാസങ്ങളുടെ എണ്ണം അങ്ങയുടെ കൈയിലാണ്;അങ്ങ് അവന് ഒരു പരിധി വെച്ചിരിക്കുന്നു; അതിന് അപ്പുറം പോകാൻ അവനാകില്ല.+
6 ഒരു കൂലിക്കാരനെപ്പോലെ, അവൻ പകലത്തെ പണി തീർത്ത് വിശ്രമിക്കുന്നതുവരെഅങ്ങ് അവനിൽനിന്ന് മുഖം തിരിക്കേണമേ.+
7 ഒരു മരത്തിനുപോലും പ്രത്യാശയ്ക്കു വകയുണ്ട്.
അതു വെട്ടിയിട്ടാൽ പിന്നെയും പൊട്ടിക്കിളിർക്കും,അതിൽ വീണ്ടും ചില്ലകൾ ഉണ്ടാകും.
8 മണ്ണിന് അടിയിലെ വേരുകൾ പഴകിപ്പോയാലും,അതിന്റെ കുറ്റി നശിച്ചുപോയാലും,
9 വെള്ളത്തിന്റെ ഗന്ധമേൽക്കുമ്പോൾ അതു പൊട്ടിക്കിളിർക്കും;ഒരു ഇളംതൈപോലെ അതിൽ ശാഖകൾ ഉണ്ടാകും.
10 എന്നാൽ മർത്യൻ മരിച്ചാൽ അവൻ അശക്തനായി കിടക്കുന്നു,മനുഷ്യൻ മരണമടഞ്ഞാൽ, പിന്നെ അവൻ എവിടെ?+
11 കടലിൽനിന്ന് വെള്ളം വറ്റിപ്പോകുന്നു,നദികൾ ഉണങ്ങിവരളുന്നു.
12 മനുഷ്യനും കിടക്കുന്നു; എന്നാൽ എഴുന്നേൽക്കുന്നില്ല.+
ആകാശമില്ലാതാകുംവരെ അവർ ഉണരില്ല,അവരെ ആരും ഉറക്കത്തിൽനിന്ന് ഉണർത്തുകയുമില്ല.+
13 അങ്ങ് എന്നെ ശവക്കുഴിയിൽ* മറച്ചുവെച്ചിരുന്നെങ്കിൽ!+അങ്ങയുടെ കോപം കടന്നുപോകുംവരെ എന്നെ ഒളിപ്പിച്ചിരുന്നെങ്കിൽ!ഒരു സമയപരിധി നിശ്ചയിച്ച് എന്നെ ഓർത്തിരുന്നെങ്കിൽ!+
14 മനുഷ്യൻ മരിച്ചുപോയാൽ, അവനു വീണ്ടും ജീവിക്കാനാകുമോ?+
എനിക്കു മോചനം കിട്ടുംവരെ+അടിമപ്പണിയുടെ കാലം* മുഴുവൻ ഞാൻ കാത്തിരിക്കും.
15 അങ്ങ് വിളിക്കും, ഞാൻ വിളി കേൾക്കും.+
അങ്ങയുടെ കൈകൾ രൂപം നൽകിയവയെ കാണാൻ അങ്ങയ്‌ക്കു കൊതി തോന്നും.
16 എന്നാൽ ഇപ്പോഴോ, അങ്ങ് എന്റെ ഓരോ കാലടിയും എണ്ണുന്നു;ഞാൻ പാപം ചെയ്യുന്നുണ്ടോ എന്നു മാത്രമേ അങ്ങ് നോക്കുന്നുള്ളൂ.
17 എന്റെ ലംഘനങ്ങൾ അങ്ങ് ഒരു സഞ്ചിയിൽ കെട്ടി സൂക്ഷിച്ചിരിക്കുന്നു,എന്റെ തെറ്റുകൾ പശ തേച്ച് ഒട്ടിച്ചിരിക്കുന്നു.
18 പർവതങ്ങൾ ഇളകിവീണ് പൊടിഞ്ഞുപോകുന്നതുപോലെ,പാറകൾ അവയുടെ സ്ഥാനത്തുനിന്ന് ഉരുണ്ടുപോകുന്നതുപോലെ,
19 വെള്ളം ഒഴുകി കല്ലുകൾ തേഞ്ഞുപോകുന്നതുപോലെ,കുത്തൊഴുക്കിൽ മണ്ണ് ഒലിച്ചുപോകുന്നതുപോലെ,അങ്ങ് മർത്യന്റെ പ്രത്യാശ നശിപ്പിച്ചിരിക്കുന്നു.
20 അങ്ങ് എപ്പോഴും അവനെ കീഴടക്കുന്നു, അവൻ നശിച്ചുപോകുന്നു;+അങ്ങ് അവനെ വിരൂപനാക്കി പറഞ്ഞയയ്ക്കുന്നു.
21 അവന്റെ പുത്രന്മാർക്കു ബഹുമാനം ലഭിക്കുന്നു, എന്നാൽ അവൻ അത് അറിയുന്നില്ല;ആരും അവർക്കു വില കല്പിക്കാതെ വരുമ്പോഴും അവൻ അറിയുന്നില്ല.+
22 ശരീരത്തിൽ പ്രാണനുള്ളപ്പോഴേ അവൻ വേദന അറിയുന്നുള്ളൂ;ജീവനുള്ളപ്പോഴേ അവൻ വിലപിക്കുന്നുള്ളൂ.”
അടിക്കുറിപ്പുകള്‍
^ മറ്റൊരു സാധ്യത “അവനെ മുറിച്ചുകളയുന്നു.”
^ അക്ഷ. “എന്നെ.”
^ അഥവാ “നിർബന്ധമായും സേവിക്കേണ്ട കാലം.”