സ്വകാര്യതാ ക്രമീകരണങ്ങൾ

To provide you with the best possible experience, we use cookies and similar technologies. Some cookies are necessary to make our website work and cannot be refused. You can accept or decline the use of additional cookies, which we use only to improve your experience. None of this data will ever be sold or used for marketing. To learn more, read the Global Policy on Use of Cookies and Similar Technologies. You can customize your settings at any time by going to Privacy Settings.

ഹെരോദാവിന്‍റെ കല്‌പനപ്രകാരം ബേത്ത്‌ലെഹെമിലെ ആൺകുഞ്ഞുങ്ങളെ കൊല്ലുന്നു

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

റാഹേൽ മക്കളെച്ചൊല്ലി വിലപിക്കുന്നതായി പറഞ്ഞപ്പോൾ യിരെമ്യാവ്‌ എന്താണ്‌ അർഥമാക്കിയത്‌?

യിരെമ്യാവു 31:15-ൽ നാം ഇങ്ങനെ വായിക്കുന്നു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: രാമയിൽ ഒരു ശബ്ദം കേൾക്കുന്നു! വിലാപവും കഠിനമായുള്ള കരച്ചലും തന്നേ; റാഹേൽ തന്‍റെ മക്കളെക്കുറിച്ചു കരയുന്നു; അവർ ഇല്ലായ്‌കയാൽ അവരെച്ചൊല്ലി ആശ്വാസം കൈക്കൊൾവാൻ അവൾക്കു മനസ്സില്ല.”

റാഹേലിന്‌ രണ്ടു പുത്രന്മാരാണ്‌ ജനിച്ചത്‌. അവൾ മരിച്ച് വർഷങ്ങൾ കഴിഞ്ഞാണ്‌ അവർ മരിക്കുന്നത്‌. അതുകൊണ്ടുതന്നെ, റാഹേൽ മരിച്ച് 1,000 വർഷങ്ങൾക്കുശേഷം യിരെമ്യാവ്‌ എഴുതിയ പ്രസ്‌തുതവാക്കുകൾ കൃത്യതയില്ലാത്തതല്ലേയെന്ന് പ്രത്യക്ഷത്തിൽ തോന്നിയേക്കാം.

റാഹേലിന്‌ ആദ്യം ജനിച്ച പുത്രൻ യോസേഫ്‌ ആയിരുന്നു. (ഉല്‌പ. 30:22-24) പിന്നീട്‌ ബെന്യാമീൻ എന്നു പേരിട്ട മറ്റൊരു പുത്രൻ കൂടി അവൾക്കുണ്ടായി. എന്നാൽ രണ്ടാമത്തെ പുത്രനെ പ്രസവിക്കുമ്പോൾ റാഹേൽ മരിച്ചുപോയി. അതുകൊണ്ട് ചോദ്യം ഇതാണ്‌: റാഹേൽ തന്‍റെ മക്കൾ “ഇല്ലായ്‌കയാൽ” അവരെച്ചൊല്ലി കരഞ്ഞു എന്ന് യിരെമ്യാവു 31:15 പറയുന്നത്‌ എന്തുകൊണ്ടാണ്‌?

റാഹേലിന്‍റെ ആദ്യപുത്രനായ യോസേഫിന്‌ മനശ്ശെ, എഫ്രയീം എന്നിങ്ങനെ രണ്ടു പുത്രന്മാർ പിറന്നു. (ഉല്‌പ. 41:50-52; 48:13-20) പിൽക്കാലത്ത്‌, എഫ്രയീം വടക്കേരാജ്യമായ ഇസ്രായേലിലെ പത്തു ഗോത്രങ്ങളെയും പ്രതിനിധീകരിക്കുന്ന, ഏറ്റവും പ്രബലവും സ്വാധീനശേഷിയുമുള്ള ഗോത്രമായിത്തീർന്നു. അതേസമയം, റാഹേലിന്‍റെ രണ്ടാമത്തെ മകനായ ബെന്യാമീനിൽനിന്ന് ഉത്ഭവിച്ച ഗോത്രമാകട്ടെ യഹൂദാഗോത്രത്തോടൊപ്പം തെക്കേരാജ്യത്തിന്‍റെ ഭാഗമായിത്തീർന്നു. അതുകൊണ്ട്, വടക്കേരാജ്യവും തെക്കേരാജ്യവും ചേർന്ന ഇസ്രായേൽഗൃഹത്തിലെ സകല അമ്മമാരെയും ഒരർഥത്തിൽ റാഹേൽ ചിത്രീകരിക്കുന്നതായി പറയാം.

യിരെമ്യാപ്രവചനം എഴുതിയ സമയമായപ്പോഴേക്കും, അസ്സീറിയക്കാർ വടക്കേ പത്തുഗോത്രരാജ്യം കീഴ്‌പെടുത്തി അനേകരെ ബന്ദികളാക്കി കൊണ്ടുപോയിക്കഴിഞ്ഞിരുന്നു. എന്നാൽ എഫ്രയീമിന്‍റെ പിൻമുറക്കാരിൽ ചിലർ യഹൂദയിലേക്ക് ഓടിപ്പോയിരുന്നിരിക്കാം. ബി.സി. 607-ൽ രണ്ടുഗോത്ര തെക്കേരാജ്യമായ യഹൂദയെ ബാബിലോന്യർ കീഴടക്കി. ആ ആക്രമണത്തിന്‍റെ ഭാഗമായി അനേകം തടവുകാരെ യെരുശലേമിന്‌ ഏതാണ്ട് എട്ടു കിലോമീറ്റർ വടക്കുള്ള റാമയിൽ കൂട്ടിച്ചേർത്തിരിക്കാൻ സാധ്യതയുണ്ട്. (യിരെ. 40:1) അവിടെ റാഹേലിനെ അടക്കംചെയ്‌തിരുന്ന ബെന്യാമീന്യ അതിർത്തിക്കുള്ളിൽവെച്ച് അവരിൽ ചിലർ വധിക്കപ്പെട്ടിരിക്കാൻ ഇടയുണ്ട്. (1 ശമൂ. 10:2) അതുകൊണ്ട്, പൊതുവിൽ ബെന്യാമീന്യരെയോ വിശേഷാൽ റാമയിലുണ്ടായിരുന്നവരെയോ ചൊല്ലി, പ്രതീകാത്മകവിധത്തിൽ റാഹേൽ വിലപിക്കുന്നതിനെയായിരിക്കാം ‘മക്കളെച്ചൊല്ലിയുള്ള റാഹേലിന്‍റെ കരച്ചിൽ’ എന്നതുകൊണ്ട് അർഥമാക്കുന്നത്‌. മറ്റൊരു സാധ്യത, ദൈവജനത്തിലെ എല്ലാ അമ്മമാരും ഇസ്രായേല്യരുടെ മരണത്തെയും പ്രവാസത്തെയും ഓർത്ത്‌ വിലപിച്ചിരിക്കാം എന്നുള്ളതാണ്‌.

എന്തായാലും മക്കളെച്ചൊല്ലി റാഹേൽ കരയുന്നതിനെക്കുറിച്ചുള്ള യിരെമ്യാവിന്‍റെ പ്രസ്‌താവന പ്രാവചനികമായിരുന്നു. ശിശുവായ യേശുവിന്‍റെ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തെക്കുറിച്ച് നൂറ്റാണ്ടുകൾക്കു മുമ്പേ നൽകപ്പെട്ട ഒരു പ്രവചനമായിരുന്നു അത്‌. ഹെരോദാരാജാവ്‌ യെരുശലേമിനു തെക്കുള്ള ബേത്ത്‌ലെഹെമിലെ രണ്ടു വയസ്സിനു താഴെയുള്ള കുട്ടികളെയെല്ലാം കൊല്ലാൻ കല്‌പിച്ചു. അങ്ങനെ ആ കുട്ടികൾ ‘ഇല്ലാതെയായി’ അഥവാ മരിച്ചു. മക്കൾ നഷ്ടപ്പെട്ട ആ അമ്മമാരുടെ ദീനരോദനം ഹൃദയഭേദകമായിരുന്നിരിക്കണം! യെരുശലേമിന്‍റെ വടക്ക്, അങ്ങു റാമ വരെ ആ ആർത്തനാദം അലയടിച്ചെത്തിയതുപോലെ ആയിരുന്നു അത്‌.—മത്താ. 2:16-18.

യിരെമ്യാവിന്‍റെ സമയത്തും യേശുവിന്‍റെ നാളിലും മക്കളെ നഷ്ടപ്പെട്ട യഹൂദമാതാക്കളുടെ ഹൃദയവേദനയെ ചിത്രീകരിക്കാനുതകിയ അനുയോജ്യമായ ഒരു ആലങ്കാരികപ്രയോഗമായിരുന്നു ‘മക്കളെച്ചൊല്ലിയുള്ള റാഹേലിന്‍റെ വിലാപം.’ മരിച്ച് “ശത്രുവിന്‍റെ ദേശ”ത്തേക്കു പോയ അവർക്കെല്ലാം മരിച്ചവരുടെ പുനരുത്ഥാനത്തിൽ ശത്രുവിന്‍റെ കരങ്ങളിൽനിന്ന് തീർച്ചയായും മടങ്ങിയെത്താനാകും.—യിരെ. 31:16; 1 കൊരി. 15:26.